malappuram local

സാജിത വധക്കേസ്: ക്വാറി ഉടമയുടെ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി: പാങ്ങ് പെരിഞ്ചോല കുളമ്പ് മൂസ മകള്‍ സാജിത എന്ന സാജി (31) കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. മൃതദേഹം കണ്ടെത്തിയ ക്വാറിയുടെ ഉടമ കാടാമ്പുഴ കരേക്കാട് കപ്പൂരത്ത് അബ്ദുള്ള എന്ന അബ്ദുവിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.
2015 നവംബര്‍ 19ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. അബ്ദുവിന്റെ ക്വാറിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട സാജിത. സ്ഥലം വിറ്റ വകയില്‍ സാജിതക്ക് ലഭിച്ച പണവും പിന്നീട് ആഭരണങ്ങളും കടം ചോദിച്ചിരുന്നു. എന്നാല്‍ സാജിത ഇതു വിസമ്മതിച്ചു.
അബ്ദുവിന്റെ വിവാഹാഭ്യര്‍ത്ഥനയും സാജിത തള്ളി. ഇതിലുള്ള വിരോധം മൂലം ഒന്നാം പ്രതിയും ക്വാറിജീവനക്കാരനുമായ അസം സ്വദേശിയെ പ്രലോഭിപ്പിച്ച് കൊല ചെയ്യിപ്പിക്കുകയായിരുന്നു. ക്വാറിയി ല്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന സാജിതയെ മൂന്നു മീറ്ററോളം താഴ്ചയുള്ള കുഴിയിലേക്ക് തള്ളിയിട്ട ശേഷം വെട്ടുകല്ലു കൊണ്ട് തലക്കിടിക്കുകയും കത്തി കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2015 ഡിസംബര്‍ 22നാണ് കൊളത്തൂര്‍ പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it