സഹോദരിയെ കഴുത്തറുത്ത് കൊന്നശേഷം ആത്മഹത്യക്കു ശ്രമം

പുനലൂര്‍: സഹോദരിയെ കഴുത്തറുത്തു കൊന്നശേഷം സഹോദരന്‍ ആത്മഹത്യ—ക്കു ശ്രമിച്ചു. വട്ടമണ്‍ കല്ലുവിള പുത്തന്‍വീട്ടില്‍ മേഴ്‌സി തോമസി(45) നെയാണ് സഹോദരന്‍ തോമസ് ഡാനിയേല്‍ കൊലപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. സഹോദരിയെ കിടപ്പുമുറിയില്‍ കഴുത്തറുത്തു കൊന്നശേഷം തോമസ് ഡാനിയേല്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചാണ് ആത്മഹത്യ—ക്കു ശ്രമിച്ചത്. ബഹളം കേട്ട് അയല്‍വാസികളും നാട്ടുകാരും ഓടിക്കൂടി ഇയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാള്‍ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുള്ളതായി പുനലൂര്‍ പോലിസ് അറിയിച്ചു. തോമസ് ഡാനിയേല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ടുപോയിരുന്നു. അടുത്തിടെയാണ് തിരികെയെത്തിയത്. ഇരുവരും ഒരു വീട്ടിലാണു താമസിച്ചിരുന്നത്. മേഴ്‌സിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായും പറയപ്പെടുന്നു. താന്‍ മരിച്ചാല്‍ സഹോദരിക്ക് ആരുമില്ലാതാവുമെന്ന ചിന്ത ഇയാള്‍ക്കുണ്ടായിരുന്നതായി പരിസരവാസികള്‍ പറയുന്നു. പുനലൂര്‍ പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. മേഴ്‌സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തോമസ് ഡാനിയേലിന്റെ നില ഗുരുതരമായി തുടരുകയാണ്.
Next Story

RELATED STORIES

Share it