Flash News

സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ഭാവി തുലക്കരുത് : കാംപസ് ഫ്രണ്ട്

സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ഭാവി തുലക്കരുത് : കാംപസ് ഫ്രണ്ട്
X

തിരുവനന്തപുരം : പരീക്ഷ നടത്തിപ്പ് ,റിസള്‍ട്ട് പ്രഖ്യാപനം എന്നിവയില്‍ തുടരുന്ന ഗുരുതരമായ വീഴ്ചകള്‍ കൊണ്ട് വിദ്യാര്‍ഥികളുടെ ഭാവി തുലക്കാന്‍ അനുവദിക്കില്ലെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍. കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സര്‍വകലാശാല അധികൃതര്‍ കുറ്റകരമായ വീഴ്ചയാണ് പരീക്ഷ ,ഫലപ്രഖ്യാപനം എന്നിവയില്‍ തുടരുന്നത്. രണ്ടു വര്‍ഷം മുന്‍പ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ വരെ പേപ്പറുകള്‍ സര്‍വകലാശാലയില്‍ കെട്ടിക്കിടക്കുകയാണ്.നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്റര്‍ റിസള്‍ട് പോലും പ്രഖ്യാപിച്ചിട്ടില്ല.വരുന്ന മാര്‍ച്ച് മാസം പരീക്ഷ എഴുതേണ്ട വിദ്യാര്ഥികള്‍ക്ക് ഇതുവരെ കഌസ് തുടങ്ങിയിട്ടില്ല. ഇതൊന്നും സ്വാഭാവികമായി സംഭവിക്കുന്നതല്ല.150 പരം മാത്രം കോളേജ് അഫിലിയേഷന്‍ ഉള്ള കേരള സര്‍വകലാശാല ക്ക് അക്കാദമിക് കലണ്ടര്‍ കൃത്യമായി കൊണ്ട് പോകാന്‍ കഴിയുന്നില്ല.
വൈസ് ചാന്‍സലറുടെ ഭാഗത്തു നിന്ന് വലിയ വീഴ്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ വൈസ് ചാന്‍സലറുടെ മാത്രം കുറ്റമായി മാത്രം ചിത്രീകരിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണ്. ജനാധിപത്യ ബോഡിയായ സിന്‍ഡിക്കേറ്റ് ,സെനറ്റ് കമ്മിറ്റികളുടെ ഭാഗത്തും വിഷയങ്ങളില്‍ അലംഭാവം ഉണ്ടായിട്ടുണ്ട്. സര്‍വകലാശാലയുടെ പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി അനിവാര്യമായ ഇടപെടല്‍ നടത്താനും വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രസ് ക്ലബ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചിന് സംസ്ഥാന കൗണ്‌സില് അംഗം ആസിഫ് നാസര്‍, സജീര്‍ കല്ലമ്പലം ,അംജദ് കണിയാപുരം എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച്് സര്‍വകലാശാല ആസ്ഥാനത്തിനു മുന്നില്‍ വെച്ചു പോലീസ് തടഞ്ഞു. തുടര്‍ന്ന് നിലത്തു കുത്തിയിരുന്നു നടത്തിയ പ്രതിഷേധത്തില്‍ ജില്ലാ പ്രസിഡന്റ് സജീര്‍ കല്ലമ്പലം സ്വാഗതം പറഞ്ഞു. അംജദ് കണിയാപുരം നന്ദി അര്‍പ്പിച്ചു.
Next Story

RELATED STORIES

Share it