Flash News

സര്‍ക്കാര്‍ ഓഫിസുകളില്‍ ഇന്നു മുതല്‍ മഷിപ്പേനയും തുണിസഞ്ചിയും

സര്‍ക്കാര്‍ ഓഫിസുകളില്‍ ഇന്നു മുതല്‍ മഷിപ്പേനയും തുണിസഞ്ചിയും
X

കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇന്നു മുതല്‍ ബോള്‍പേനകള്‍ പുറത്താവും. പകരം മഷിപ്പേന ഉപയോഗിക്കണം. പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം തുണിസഞ്ചി മതി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനും സ്റ്റീല്‍, ചില്ല് പ്ലേറ്റുകളും കപ്പുകളും മാത്രമേ ഉപയോഗിക്കാവൂ. ഡിസ്‌പോസിബിള്‍ കപ്പ്, പ്ലേറ്റ്, സ്‌ട്രോ, ഗ്ലാസ്, സ്പൂണ്‍, പ്ലാസ്റ്റിക് ബോട്ടില്‍, ടിഫിന്‍ ബോക്‌സ്, സഞ്ചികള്‍ തുടങ്ങിയവയൊക്കെ പടിക്ക് പുറത്താകും.

പരിസ്ഥിദിനത്തോടനുബന്ധിച്ചാണ് ഹരിത പെരുമാറ്റച്ചട്ടം (ഗ്രീന്‍ പ്രോട്ടോക്കോള്‍) കര്‍ശനമാക്കുന്നത്. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന സന്ദേശവുമായി ഹരിതകേരളം മിഷനാണ് സര്‍ക്കാര്‍ ഓഫിസുകളില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്. പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലുമുളള എല്ലാതരം ഡിസ്‌പോസബിള്‍ വസ്തുക്കളുടെയും ഉപയോഗം പൂര്‍ണമായും ഒഴിവാക്കും.

അജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കും. കലക്ടറേറ്റ് മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ അടക്കം എല്ലാ ഓഫീസിലും ഈ പെരുമാറ്റച്ചട്ടം നടപ്പാക്കും. സ്ഥാപനമേധാവികള്‍ക്കാണ് ചുമതല. അഴുകുന്നതും അഴുകാത്തതുമായ മാലിന്യം ശേഖരിക്കാനായി ഓഫീസുകളില്‍ പ്രത്യേക സംവിധാനം ഒരുക്കണം. ഓഫീസിനെ ഹരിത ഓഫീസായി നിലനിര്‍ത്താന്‍ പരിശ്രമിക്കും എന്ന് പ്രഖ്യാപിക്കുന്ന പ്രതിജ്ഞയും ഹരിത കേരളം മിഷന്‍ നല്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it