സരിത പറഞ്ഞതെല്ലാം സത്യമെന്ന് ഗണേഷിന്റെ പിഎ

പത്തനാപുരം(കൊല്ലം): സോളാര്‍ കമ്മീഷനിലെ വിസ്താരത്തിനിടെ സരിത എസ് നായര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യമാണെന്ന് ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പിഎ കോട്ടാത്തല പ്രദീപ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗണേഷ്‌കുമാറിന് നല്‍കിയ നിര്‍ദേശാനുസരണമാണ് തന്നെ സരിതയെ സന്ദര്‍ശിക്കാന്‍ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് അയച്ചത്. അന്ന് സരിത എഴുതിയ കത്തില്‍ നിന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുളള പല ഉന്നതന്‍ന്മാരുടേയും പേരുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് പോയത്. അതു കൊണ്ടാണ് മുപ്പത്തഞ്ച് പേജുള്ള കത്ത് പിന്നീട് നാല് പേജായി ചുരുങ്ങിയതെന്നും പ്രദീപ് പറഞ്ഞു. അന്ന് മന്ത്രിസഭ താഴെ വീഴരുതെന്ന് യുഡിഎഫിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ആര്‍ ബാലക്യഷ്ണപിള്ളയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ജയിലില്‍ പോയി സരിതയെ കാണാന്‍ അദ്ദേഹവും പറഞ്ഞു. എന്നാല്‍ തെളിവുകള്‍ പ്രദീപിന്റെ പക്കലുണ്ടെന്ന് സരിത പറഞ്ഞതിനോട് പ്രദീപ് പ്രതികരിച്ചില്ല.
Next Story

RELATED STORIES

Share it