സമസ്ത: നവതിയുടെ നിറവില്‍
BY Sumeera SMR11 Feb 2016 8:02 PM GMT
Sumeera SMR11 Feb 2016 8:02 PM GMT
കോട്ടുമല ടി എം ബാപ്പു മുസ്ല്യാര്‍
മുസ്ലിം കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ അടിസ്ഥാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പ്രസ്ഥാനമാണ്. സംഘടന രൂപീകരിച്ചതു മുതല്‍ ഇത്രയും കാലം മുസ്ലിംകളുടെ വിശ്വാസത്തെയും ആചാരത്തെയും യാതൊരു പരിക്കുകളുമില്ലാതെ സമസ്ത കാത്തുപോന്നു. സമസ്ത സ്ഥാപിതലക്ഷ്യമായി ഏറ്റെടുക്കുകയും ഇപ്പോഴും ഊന്നുകയും ചെയ്യുന്ന പ്രവര്‍ത്തനദൗത്യം ഇതുതന്നെയാണ്.
നിരവധി കാര്യങ്ങളില്‍ ലോകത്തിനു മാതൃക സൃഷ്ടിച്ചു സമസ്ത. അതില്‍ ഏറ്റവും പ്രധാനമാണ് മദ്റസ സംവിധാനം. പിഞ്ചുകുട്ടികള്‍ക്ക് മതം പഠിപ്പിക്കാനുള്ള സാഹചര്യം വ്യവസ്ഥാപിതമായി ഇവിടെ നിലനില്ക്കുന്നു. 1951ല്‍ സമസ്ത ആവിഷ്കരിച്ച പ്രസ്തുത പദ്ധതി കേരളത്തില്‍ ചുവടുപിടിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. സമസ്തയുടെ സ്വീകാര്യത അവര്‍ക്കൊന്നും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങളുള്ള സ്ഥലങ്ങളിലെ ഇസ്ലാമിക നവോത്ഥാനവും ഇതരസ്ഥലങ്ങളിലെ സാമുദായികബോധവും പഠനവിധേയമാക്കിയാല്‍ സംഘടന സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം ബോധ്യമാവും. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ പരമ്പരാഗത മൂല്യങ്ങള്‍ ചോര്‍ന്നുപോവാതെ കാത്തുസൂക്ഷിക്കുന്നതില്‍ അത് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്. പള്ളിദര്‍സുകളില്‍നിന്ന് അറബിക് കോളജുകളിലേക്കുള്ള മാറ്റം അതായിരുന്നു. സമന്വയ വിദ്യാഭ്യാസരംഗത്ത് ലോകത്ത് സമസ്ത ഇതിനകം തന്നെ പുതിയ ചരിത്രം രചിച്ചിട്ടുണ്ട്.
മദ്റസ സംവിധാനംപോലെ ശ്രദ്ധേയമാണ് സമസ്ത നേതൃത്വം നല്കിക്കൊണ്ടിരിക്കുന്ന മഹല്ല് സംവിധാനവും. കേരളത്തിലെ മഹല്ലുകളെ ഏകോപിപ്പിച്ചുകൊണ്ട് ആശയപ്രചാരണത്തിനും സംസ്കരണത്തിനും പറ്റിയ സാഹചര്യമൊരുക്കാന്‍ സമസ്തയ്ക്ക് അവസരം ലഭിച്ചു. പുതിയ തലമുറയെ അഭിസംബോധന ചെയ്യാനും എല്ലാ തുറകളിലുമുള്ള ജനങ്ങളെ സംസ്കരിച്ചെടുക്കാനും സമസ്ത നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. പ്രഖ്യാപിത ലക്ഷ്യത്തിന് അനുകൂലമായ ഘടകം സകല മേഖലകളിലും ഉണ്ടാക്കിയെടുക്കാന്‍ സമസ്തകേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍, സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്, സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്, സമസ്ത കേരള എംപ്ലോയീസ് അസോസിയേഷന്, സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്, സമസ്ത കേരള സുന്നി ബാലവേദി തുടങ്ങിയ കീഴ്ഘടകങ്ങള്‍ രൂപീകരിക്കുകയും വികേന്ദ്രീകരണ സ്വഭാവത്തോടെ അവയ്ക്ക് കീഴില്‍ കര്‍മപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യുന്നു.
1926 മുതല്‍ നടത്തിയ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇവയെല്ലാം. ഒരു സുപ്രഭാതത്തില്‍ ഉണ്ടാക്കിയെടുത്ത ക്ഷണിക മാറ്റങ്ങളല്ല. വലിയ ആത്മസംതൃപ്തിയോടെയും ആത്മനിര്‍വൃതിയോടെയുമാണ് സമസ്ത 90ാം വാര്‍ഷികം ആഘോഷിക്കുന്നത്. കേരള മുസ്ലിംകള്ക്ക് മതപരമായ സുരക്ഷിതത്വം നല്കി എന്നതാണ് സമസ്തയുടെ ഏറ്റവും വലിയ സേവനം. ഈ പണ്ഡിതകൂട്ടായ്മയുടെ സാന്നിധ്യമാണ് തനിമയാര്‍ന്ന ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളും യാതൊരുവിധ മാറ്റവുമില്ലാതെ മുസ്ലിംകള്ക്കിടയില് നിലനിര്‍ത്തിപ്പോരാന്‍ സഹായിച്ചത്.
എല്ലാതരം ജീര്ണതകള്ക്കെതിരേയും സമസ്ത മുന്നില്‍നിന്ന് പോരാടിയിട്ടുണ്ട്. പ്രതിലോമകരവും അസഭ്യവുമായ സര്‍വ പ്രവര്‍ത്തനങ്ങളെയും എതിര്‍ത്ത മതമാണല്ലോ ഇസ്ലാം. അതിനാല്‍ സമസ്തയ്ക്ക് അക്കാര്യത്തില്‍ പ്രത്യേകമായ ഒരു നയം ആവശ്യമില്ല. പൂര്‍ണമായും ഇസ്ലാമിക ആശയങ്ങളും ആജ്ഞകളും വച്ചു നോക്കിയാണ് സമസ്ത അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്നത്.
ഇസ്ലാമിന്റെ തനത് ആചാരങ്ങള്‍ക്കുവേണ്ടി നിലകൊണ്ടപ്പോഴും സമൂഹത്തിലുണ്ടാവുന്ന അനാചാരങ്ങള്‍ക്കെതിരേയും അന്ധവിശ്വാസങ്ങള്‍ക്കെതിരേയും സമസ്ത ശക്തമായി ശബ്ദിച്ചിട്ടുണ്ട്. നേര്‍ച്ചയും വിവാഹവുമായി ബന്ധപ്പെട്ട ദുഷ്പ്രവണതകള്‍, ലോട്ടറി, മദ്യം, മയക്കുമരുന്ന്, വിവേകം നഷ്ടപ്പെടുത്തുന്ന വിനോദപരിപാടികള്‍ തുടങ്ങിയവയെല്ലാം സമസ്ത ചോദ്യംചെയ്തുപോന്നു. സമൂഹത്തെ ബാധിക്കുന്ന ജീര്‍ണതകള്‍ക്കെതിരേ സമസ്തയും കീഴ്ഘടകങ്ങളും വലിയ പ്രക്ഷോഭങ്ങളും കാംപയിനുകളും സംഘടിപ്പിച്ചു.
ഭീകരവാദവും തീവ്രവാദവും സമുദായത്തിന് വലിയ പരിക്കുകളുണ്ടാക്കുന്ന വിധ്വംസക പ്രവര്‍ത്തനമാണെന്ന് സമസ്ത പൊതുജനങ്ങളെ ബോധ്യപ്പെടുത്തി. ഭീകരവാദത്തിന്റെ പേരില്‍ നിരപരാധികളുടെ ജീവന് ബലികൊടുക്കാനും പൊതുസ്വത്ത് നശിപ്പിക്കാനും ഇസ്ലാം എവിടെയും നിര്‍ദേശിച്ചിട്ടില്ല. ആത്മീയരംഗത്തെ ചൂഷണങ്ങള്‍ക്കെതിരേയും സമസ്ത പ്രതിരോധം തീര്‍ത്തിട്ടുണ്ട്. കൊരൂര്, ചോറ്റൂര്‍, നൂരിഷ ത്വരീഖത്തുകളെ എതിര്‍ത്തു തോല്‍പ്പിച്ചത് സമസ്തയാണ്. സമസ്തയുടെ ശക്തമായ എതിര്‍പ്പു കാരണമാണ് അവ വേരുപിടിക്കാതെ പോയത്. വര്‍ഷങ്ങള്‍ക്കു മുമ്പ്, ആലുവാ ത്വരീഖത്തിനെതിരേ സമസ്ത തീരുമാനമെടുക്കുകയും ജനങ്ങളോട് അതില്‍നിന്ന് മാറിനില്ക്കാന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആലപ്പുഴയിലാണ് സമസ്ത സമ്മേളനം നടത്തുന്നത്. പുതിയ കാലത്തോട് പരമ്പരാഗത മാര്‍ഗത്തില്‍ ഉറച്ചുനിന്ന് സംവദിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാനും കാലത്തിന്റെ അപചയങ്ങളെ പ്രതിരോധിക്കാനും സമസ്ത 90ം വാര്ഷികംകൊണ്ട് ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി 90ാം വാര്‍ഷിക സമാപന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കമാവും. 14നു നടക്കുന്ന സമാപന പൊതുസമ്മേളനത്തില്‍ ജനലക്ഷങ്ങള്‍ സംഗമിക്കും. അതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.
(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയാണ് ലേഖകന്‍.)
മുസ്ലിം കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ അടിസ്ഥാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പ്രസ്ഥാനമാണ്. സംഘടന രൂപീകരിച്ചതു മുതല്‍ ഇത്രയും കാലം മുസ്ലിംകളുടെ വിശ്വാസത്തെയും ആചാരത്തെയും യാതൊരു പരിക്കുകളുമില്ലാതെ സമസ്ത കാത്തുപോന്നു. സമസ്ത സ്ഥാപിതലക്ഷ്യമായി ഏറ്റെടുക്കുകയും ഇപ്പോഴും ഊന്നുകയും ചെയ്യുന്ന പ്രവര്‍ത്തനദൗത്യം ഇതുതന്നെയാണ്.
നിരവധി കാര്യങ്ങളില്‍ ലോകത്തിനു മാതൃക സൃഷ്ടിച്ചു സമസ്ത. അതില്‍ ഏറ്റവും പ്രധാനമാണ് മദ്റസ സംവിധാനം. പിഞ്ചുകുട്ടികള്‍ക്ക് മതം പഠിപ്പിക്കാനുള്ള സാഹചര്യം വ്യവസ്ഥാപിതമായി ഇവിടെ നിലനില്ക്കുന്നു. 1951ല്‍ സമസ്ത ആവിഷ്കരിച്ച പ്രസ്തുത പദ്ധതി കേരളത്തില്‍ ചുവടുപിടിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. സമസ്തയുടെ സ്വീകാര്യത അവര്‍ക്കൊന്നും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങളുള്ള സ്ഥലങ്ങളിലെ ഇസ്ലാമിക നവോത്ഥാനവും ഇതരസ്ഥലങ്ങളിലെ സാമുദായികബോധവും പഠനവിധേയമാക്കിയാല്‍ സംഘടന സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം ബോധ്യമാവും. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ പരമ്പരാഗത മൂല്യങ്ങള്‍ ചോര്‍ന്നുപോവാതെ കാത്തുസൂക്ഷിക്കുന്നതില്‍ അത് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്. പള്ളിദര്‍സുകളില്‍നിന്ന് അറബിക് കോളജുകളിലേക്കുള്ള മാറ്റം അതായിരുന്നു. സമന്വയ വിദ്യാഭ്യാസരംഗത്ത് ലോകത്ത് സമസ്ത ഇതിനകം തന്നെ പുതിയ ചരിത്രം രചിച്ചിട്ടുണ്ട്.
മദ്റസ സംവിധാനംപോലെ ശ്രദ്ധേയമാണ് സമസ്ത നേതൃത്വം നല്കിക്കൊണ്ടിരിക്കുന്ന മഹല്ല് സംവിധാനവും. കേരളത്തിലെ മഹല്ലുകളെ ഏകോപിപ്പിച്ചുകൊണ്ട് ആശയപ്രചാരണത്തിനും സംസ്കരണത്തിനും പറ്റിയ സാഹചര്യമൊരുക്കാന്‍ സമസ്തയ്ക്ക് അവസരം ലഭിച്ചു. പുതിയ തലമുറയെ അഭിസംബോധന ചെയ്യാനും എല്ലാ തുറകളിലുമുള്ള ജനങ്ങളെ സംസ്കരിച്ചെടുക്കാനും സമസ്ത നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. പ്രഖ്യാപിത ലക്ഷ്യത്തിന് അനുകൂലമായ ഘടകം സകല മേഖലകളിലും ഉണ്ടാക്കിയെടുക്കാന്‍ സമസ്തകേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍, സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്, സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്, സമസ്ത കേരള എംപ്ലോയീസ് അസോസിയേഷന്, സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്, സമസ്ത കേരള സുന്നി ബാലവേദി തുടങ്ങിയ കീഴ്ഘടകങ്ങള്‍ രൂപീകരിക്കുകയും വികേന്ദ്രീകരണ സ്വഭാവത്തോടെ അവയ്ക്ക് കീഴില്‍ കര്‍മപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യുന്നു.
1926 മുതല്‍ നടത്തിയ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇവയെല്ലാം. ഒരു സുപ്രഭാതത്തില്‍ ഉണ്ടാക്കിയെടുത്ത ക്ഷണിക മാറ്റങ്ങളല്ല. വലിയ ആത്മസംതൃപ്തിയോടെയും ആത്മനിര്‍വൃതിയോടെയുമാണ് സമസ്ത 90ാം വാര്‍ഷികം ആഘോഷിക്കുന്നത്. കേരള മുസ്ലിംകള്ക്ക് മതപരമായ സുരക്ഷിതത്വം നല്കി എന്നതാണ് സമസ്തയുടെ ഏറ്റവും വലിയ സേവനം. ഈ പണ്ഡിതകൂട്ടായ്മയുടെ സാന്നിധ്യമാണ് തനിമയാര്‍ന്ന ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളും യാതൊരുവിധ മാറ്റവുമില്ലാതെ മുസ്ലിംകള്ക്കിടയില് നിലനിര്‍ത്തിപ്പോരാന്‍ സഹായിച്ചത്.
എല്ലാതരം ജീര്ണതകള്ക്കെതിരേയും സമസ്ത മുന്നില്‍നിന്ന് പോരാടിയിട്ടുണ്ട്. പ്രതിലോമകരവും അസഭ്യവുമായ സര്‍വ പ്രവര്‍ത്തനങ്ങളെയും എതിര്‍ത്ത മതമാണല്ലോ ഇസ്ലാം. അതിനാല്‍ സമസ്തയ്ക്ക് അക്കാര്യത്തില്‍ പ്രത്യേകമായ ഒരു നയം ആവശ്യമില്ല. പൂര്‍ണമായും ഇസ്ലാമിക ആശയങ്ങളും ആജ്ഞകളും വച്ചു നോക്കിയാണ് സമസ്ത അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്നത്.
ഇസ്ലാമിന്റെ തനത് ആചാരങ്ങള്‍ക്കുവേണ്ടി നിലകൊണ്ടപ്പോഴും സമൂഹത്തിലുണ്ടാവുന്ന അനാചാരങ്ങള്‍ക്കെതിരേയും അന്ധവിശ്വാസങ്ങള്‍ക്കെതിരേയും സമസ്ത ശക്തമായി ശബ്ദിച്ചിട്ടുണ്ട്. നേര്‍ച്ചയും വിവാഹവുമായി ബന്ധപ്പെട്ട ദുഷ്പ്രവണതകള്‍, ലോട്ടറി, മദ്യം, മയക്കുമരുന്ന്, വിവേകം നഷ്ടപ്പെടുത്തുന്ന വിനോദപരിപാടികള്‍ തുടങ്ങിയവയെല്ലാം സമസ്ത ചോദ്യംചെയ്തുപോന്നു. സമൂഹത്തെ ബാധിക്കുന്ന ജീര്‍ണതകള്‍ക്കെതിരേ സമസ്തയും കീഴ്ഘടകങ്ങളും വലിയ പ്രക്ഷോഭങ്ങളും കാംപയിനുകളും സംഘടിപ്പിച്ചു.
ഭീകരവാദവും തീവ്രവാദവും സമുദായത്തിന് വലിയ പരിക്കുകളുണ്ടാക്കുന്ന വിധ്വംസക പ്രവര്‍ത്തനമാണെന്ന് സമസ്ത പൊതുജനങ്ങളെ ബോധ്യപ്പെടുത്തി. ഭീകരവാദത്തിന്റെ പേരില്‍ നിരപരാധികളുടെ ജീവന് ബലികൊടുക്കാനും പൊതുസ്വത്ത് നശിപ്പിക്കാനും ഇസ്ലാം എവിടെയും നിര്‍ദേശിച്ചിട്ടില്ല. ആത്മീയരംഗത്തെ ചൂഷണങ്ങള്‍ക്കെതിരേയും സമസ്ത പ്രതിരോധം തീര്‍ത്തിട്ടുണ്ട്. കൊരൂര്, ചോറ്റൂര്‍, നൂരിഷ ത്വരീഖത്തുകളെ എതിര്‍ത്തു തോല്‍പ്പിച്ചത് സമസ്തയാണ്. സമസ്തയുടെ ശക്തമായ എതിര്‍പ്പു കാരണമാണ് അവ വേരുപിടിക്കാതെ പോയത്. വര്‍ഷങ്ങള്‍ക്കു മുമ്പ്, ആലുവാ ത്വരീഖത്തിനെതിരേ സമസ്ത തീരുമാനമെടുക്കുകയും ജനങ്ങളോട് അതില്‍നിന്ന് മാറിനില്ക്കാന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആലപ്പുഴയിലാണ് സമസ്ത സമ്മേളനം നടത്തുന്നത്. പുതിയ കാലത്തോട് പരമ്പരാഗത മാര്‍ഗത്തില്‍ ഉറച്ചുനിന്ന് സംവദിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാനും കാലത്തിന്റെ അപചയങ്ങളെ പ്രതിരോധിക്കാനും സമസ്ത 90ം വാര്ഷികംകൊണ്ട് ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി 90ാം വാര്‍ഷിക സമാപന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കമാവും. 14നു നടക്കുന്ന സമാപന പൊതുസമ്മേളനത്തില്‍ ജനലക്ഷങ്ങള്‍ സംഗമിക്കും. അതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.
(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയാണ് ലേഖകന്‍.)
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT