സമരം അടിച്ചമര്‍ത്തല്‍ വ്യാമോഹം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്‌

കോഴിക്കോട്: സ്വന്തം പുരയിടത്തില്‍ സുരക്ഷിതമായി ജീവിക്കാനുള്ള അവസരത്തിനായി സമരം ചെയ്യുന്നവരെ തീവ്രവാദികളായി മുദ്രകുത്തി ജനാധിപത്യ സമരങ്ങളെ തല്ലിയൊതുക്കാന്‍ തയ്യാറാവുന്ന പിണറായി ഭരണം നാടിന് ആപത്താണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഭാവി മക്കളെ കത്തിച്ചാമ്പലാക്കിയാലും കുത്തക താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് പിണറായി സര്‍ക്കാര്‍ കഠിനവ്രതം ചെയ്യുന്നത്. വൈപ്പിനില്‍ സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ച പോലിസ് വ്യൂഹത്തെ കൂടുതല്‍ ശക്തരാക്കി ചോരകൊണ്ട് ജനങ്ങളെ കീഴ്‌പ്പെടുത്താമെന്ന് മുഖ്യമന്ത്രി സ്വപ്‌നം കാണുകയാണ്. ജനദ്രോഹമായ ഗെയില്‍പദ്ധതിയെ ജനങ്ങള്‍ക്ക് വികലമായ രൂപത്തില്‍ പരിചയപ്പെടുത്തി ജനവഞ്ചന നടത്തുകയാണ് സര്‍ക്കാര്‍. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷകരാവേണ്ട സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങളെ ലാത്തികൊണ്ടടിച്ചമര്‍ത്താനാണ് തയ്യാറാവുന്നതെങ്കില്‍ കേരളം അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് റൈഹാനത്ത് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എന്‍ കെ സുഹറാബി, വൈസ് പ്രസിഡന്റ് മേരി അബ്രഹാം പാലക്കാട്, സെക്രട്ടറിമാരായ ചന്ദ്രിക ആലപ്പുഴ, മഞ്ജുഷ കാസര്‍കോട്, ഖജാഞ്ചി ജമീല വയനാട്, ആരിഫ മലപ്പുറം സംസാരിച്ചു.
Next Story

RELATED STORIES

Share it