സമയം ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു; ഇരകളില്‍ കൂടുതലും യുവാക്കള്‍

കൊല്ലം: പൂറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം പുലര്‍ച്ചെയായത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. സംഘാടക വിലക്കു കണക്കിലെടുക്കാതെ രാത്രി പന്ത്രണ്ടര മുതല്‍ പുലര്‍ച്ചെ മൂന്നര വരെ നടത്തിയ വെടിക്കെട്ടു കാണാന്‍ കൂടുതല്‍ പുരുഷന്മാരായിരുന്നു. അവസാന പതിനഞ്ചു മിനിറ്റിനിടെ നടന്ന ദുരന്തത്തില്‍ ചെറുപ്പക്കാര്‍ പലരും കമ്പം പൂര്‍ത്തിയായി കാണാന്‍ ഇരുന്നവരാണ്. സ്ത്രീകളും കുട്ടികളുമടക്കം പലരും പകുതിയോടെ വീട്ടിലേക്ക് മടങ്ങിയതിനാല്‍ മരണ നിരക്കും കുറഞ്ഞു.
സ്‌ഫോടനത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു പ്രദേശം ഇരുട്ടിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വെളിച്ചത്തിന്റെ അഭാവമുണ്ടായിരുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനും വെളിച്ചത്തിന്റെ അഭാവം ബാധിച്ചു. .അപകടമുണ്ടായി ഉടന്‍തന്നെ ആശുപത്രികളുടെ അത്യാഹിത വിഭാഗം പരിക്കേറ്റവരെ ക്കൊണ്ട് നിറഞ്ഞതും രക്ഷാപ്രവര്‍ത്തനം ദുരിതത്തിലാക്കി.
Next Story

RELATED STORIES

Share it