സഭയിലെ പീഡനം: മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
BY kasim kzm17 July 2018 4:18 AM GMT
kasim kzm17 July 2018 4:18 AM GMT
ന്യൂഡല്‍ഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ രണ്ട് വൈദികര്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. ഒന്നാം പ്രതിയായ ഓര്‍ത്തഡോക്സ് വൈദികന് ഫാദര്‍ സോണി വര്‍ഗീസ്, മൂന്നാംപ്രതി ജെയ്സ് കെ ജോര്‍ജ് എന്നിവരാണ് സുപ്രിംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പോലിസ് അറസ്റ്റ് നടപടിയുമായി മൂന്നോട്ടുപോവുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യഹരജി എത്രയും വേഗം പരിഗണിക്കണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കണമെന്നും മുന്‍കൂര്‍ ജാമ്യഹരജിയില്‍ ആവശ്യപ്പെടുന്നു. യുവതിയെ വൈദികര്‍ ഇരയായ മൃഗത്തെ പ്പോലെ വേട്ടയാടിയെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതടക്കമുള്ള പരാമര്‍ശങ്ങളാണ് നീക്കാന്‍ ആവശ്യപ്പെടുന്നത്. എബ്രഹാം വര്‍ഗീസ് കഴിഞ്ഞ ശനിയാഴ്ചയും ജെയ്സ് കെ ജോര്‍ജ് ഇന്നലെയുമാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇരുഹരജികളും ഒരുമിച്ചു പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. നേരത്തേ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസിലെ രണ്ടാംപ്രതി ഫാദര്‍ ജോബ് മാത്യു, നാലാംപ്രതി ജോണ്സണ് വി മാത്യു എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്തതെന്നുമാണ് വൈദികര്‍ ഹരജിയില്‍ പറയുന്നത്. തനിക്കെതിരേ വീട്ടമ്മ ബലാല്‍സംഗ ആരോപണം മുമ്പ് ഉന്നയിച്ചിട്ടില്ലെന്ന് സോണി വര്‍ഗീസ് അവകാശപ്പെടുന്നു. 1998 മുതലുള്ള സംഭവങ്ങളാണ് കേസിന് ആസ്പദമായി പറയുന്നതെന്നാണ് അഭിഭാഷകനായ കാര്‍ത്തിക് അശോക് മുഖാന്തരം സമര്‍പ്പിച്ച ഹരജിയില്‍ സോണി വര്‍ഗീസ് വാദിക്കുന്നത്.
ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കണമെന്നും മുന്‍കൂര്‍ ജാമ്യഹരജിയില്‍ ആവശ്യപ്പെടുന്നു. യുവതിയെ വൈദികര്‍ ഇരയായ മൃഗത്തെ പ്പോലെ വേട്ടയാടിയെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതടക്കമുള്ള പരാമര്‍ശങ്ങളാണ് നീക്കാന്‍ ആവശ്യപ്പെടുന്നത്. എബ്രഹാം വര്‍ഗീസ് കഴിഞ്ഞ ശനിയാഴ്ചയും ജെയ്സ് കെ ജോര്‍ജ് ഇന്നലെയുമാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇരുഹരജികളും ഒരുമിച്ചു പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. നേരത്തേ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസിലെ രണ്ടാംപ്രതി ഫാദര്‍ ജോബ് മാത്യു, നാലാംപ്രതി ജോണ്സണ് വി മാത്യു എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്തതെന്നുമാണ് വൈദികര്‍ ഹരജിയില്‍ പറയുന്നത്. തനിക്കെതിരേ വീട്ടമ്മ ബലാല്‍സംഗ ആരോപണം മുമ്പ് ഉന്നയിച്ചിട്ടില്ലെന്ന് സോണി വര്‍ഗീസ് അവകാശപ്പെടുന്നു. 1998 മുതലുള്ള സംഭവങ്ങളാണ് കേസിന് ആസ്പദമായി പറയുന്നതെന്നാണ് അഭിഭാഷകനായ കാര്‍ത്തിക് അശോക് മുഖാന്തരം സമര്‍പ്പിച്ച ഹരജിയില്‍ സോണി വര്‍ഗീസ് വാദിക്കുന്നത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT