സപ്ലൈകോ ഇടപെടല്‍ ജനങ്ങളോടുളള കരുതലിന്റെ ഭാഗം: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തുടനീളമുളള വിലക്കയറ്റമെന്ന പ്രതിസന്ധി സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളില്‍ പ്രതിഫലിക്കാത്തതിനു കാരണം സംസ്ഥാനത്തെ ശക്തമായ പൊതുവിതരണ സംവിധാനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ മെട്രോ ഫെയര്‍ 2018ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു പുത്തിരിക്കണ്ടം മൈതാനിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളോടുള്ള സര്‍ക്കാരിന്റെ കരുതലാണ് ഇതിലൂടെ വെളിവാകുന്നത്. ബജറ്റ് വിഹിതമായി 200 കോടി രൂപ ലഭിച്ചത് നിയന്ത്രിതമായ വിലയ്ക്കു സാധനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുവാന്‍ പൊതുവിതരണ സംവിധാനത്തെ പ്രാപ്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ജയ അരി പൊതുവിതരണ ശ്യംഖലയിലൂടെ കുറഞ്ഞ വിലയ്ക്കു നല്‍കാന്‍ കഴിയുന്നു. ഹോര്‍ട്ടികോര്‍പും കണ്‍സ്യൂമര്‍ ഫെഡും ഇതേ രീതിയില്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടല്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ പൊതുവിതരണ ശ്യംഖല ശക്തിപ്പെടുത്തുക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സപ്ലൈകോയും കണ്‍സ്യൂമര്‍ ഫെഡും വിപണിയില്‍ ഫലപ്രദമായി ഇടപെട്ടുവെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. റമദാന്‍ മെട്രോ ഫെയര്‍ 2018ന്റെ ആദ്യ വില്‍പന സഹകരണം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. സിവില്‍ സപ്ലൈസ് ഡയറക്ടറും സപ്ലൈകോ ജനറല്‍ മാനേജരുമായ നരസിംഗുഗാരി ടിഎല്‍ റെഡ്ഡി, വി എസ് ശിവകുമാര്‍ എംഎല്‍എ, ആനാവൂര്‍ നാഗപ്പന്‍, അഡ്വ. ജി ആര്‍ അനില്‍, പാളയം രാജന്‍, സപ്ലൈകോ റീജ്യനല്‍ മാനേജര്‍ എ രമാദേവി സംസാരിച്ചു.







Next Story

RELATED STORIES

Share it