സന്തോഷ് മാധവന് ഭൂമി നല്‍കിയതിനെതിരേ പ്രതിഷേധം
BY Sumeera SMR23 March 2016 3:43 AM GMT
Sumeera SMR23 March 2016 3:43 AM GMT
തിരുവനന്തപുരം: മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം വിവാദസ്വാമി സന്തോഷ് മാധവന് വിട്ടു നല്കിയ നടപടി പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. റവന്യൂ വകുപ്പിന് ഇത് സംബന്ധിച്ച് സുധീരന് കത്തയച്ചു. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ടി എന്‍ പ്രതാപന് എംഎല്‍എ ആവശ്യപ്പെട്ടു. ഭൂമി തിരിച്ച് നല്‍കാനുള്ള നടപടിയില്‍ ദുരൂഹതയുണ്ടെന്നും ഈ തീരുമാനം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തി. തന്റെ മകനെതിരേ ജയിലില്‍ കിടന്ന് വ്യാജ ആരോപണം ഉന്നയിച്ചതിനുള്ള പ്രത്യുപകാരമായാണ് ഈ ഭൂദാനം നടന്നത്. പീഡനകേസ് പ്രതിക്ക് ഭൂമി നല്‍കിയത് സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ സ്ത്രീകളേയും കുട്ടികളേയും ഒറ്റുകൊടുത്തെന്നും വിഎസ് ആരോപിച്ചു. ഒരു കടുംവെട്ട് മന്ത്രിസഭയ്ക്ക് മാത്രമേ ഇത്തരത്തിലുള്ള ജനവിരുദ്ധ തീരുമാനം ഭരണത്തിന്റെ അവസാന നാളുകളില്‍ എടുക്കാന്‍ കഴിയൂ. ഈ നിയമവിരുദ്ധ തീരുമാനം അടിയന്തിരമായി റദ്ദാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
സന്തോഷ് മാധവന് ഭൂമി തിരിച്ചു നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. തീരുമാനത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്പര്യമാണുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ പരമ്പര സൃഷ്ടിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന് എംഎല്‍എ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കത്തയച്ചു.
ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തി. തന്റെ മകനെതിരേ ജയിലില്‍ കിടന്ന് വ്യാജ ആരോപണം ഉന്നയിച്ചതിനുള്ള പ്രത്യുപകാരമായാണ് ഈ ഭൂദാനം നടന്നത്. പീഡനകേസ് പ്രതിക്ക് ഭൂമി നല്‍കിയത് സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ സ്ത്രീകളേയും കുട്ടികളേയും ഒറ്റുകൊടുത്തെന്നും വിഎസ് ആരോപിച്ചു. ഒരു കടുംവെട്ട് മന്ത്രിസഭയ്ക്ക് മാത്രമേ ഇത്തരത്തിലുള്ള ജനവിരുദ്ധ തീരുമാനം ഭരണത്തിന്റെ അവസാന നാളുകളില്‍ എടുക്കാന്‍ കഴിയൂ. ഈ നിയമവിരുദ്ധ തീരുമാനം അടിയന്തിരമായി റദ്ദാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
സന്തോഷ് മാധവന് ഭൂമി തിരിച്ചു നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. തീരുമാനത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്പര്യമാണുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ പരമ്പര സൃഷ്ടിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന് എംഎല്‍എ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കത്തയച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT