സഡക് യോജന: 2000 കിമീ റോഡ് കൂടി കേരളത്തിനു കിട്ടും- മന്ത്രി
BY Sumeera SMR20 Feb 2016 4:45 AM GMT
Sumeera SMR20 Feb 2016 4:45 AM GMT
കൊച്ചി: പ്രധാനമന്ത്രി സഡക് യോജന പദ്ധതിയില്‍ കേരളത്തില്‍ 2000 കിലോമീറ്റര്‍ ഗ്രാമീണ റോഡ് നിര്‍മാണത്തിന് കേന്ദ്രം അനുമതി നല്‍കുമെന്ന് മന്ത്രി കെ സി ജോസഫ്. വെണ്ണിക്കുളം- ചോറ്റാനിക്കര അടിയാക്കല്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഒന്നാം ഘട്ടം വേണ്ടവണ്ണം വിനിയോഗിക്കാന്‍ കഴിയാതിരു—ന്നതിനാല്‍ ഇടയ്ക്ക് കേന്ദ്രവിഹിതം നിലച്ചിരുന്നു. എന്നാല്‍, മുടങ്ങിയ പണി മുഴുവന്‍ പൂര്‍ത്തിയാക്കിയതോടെ രണ്ടാം ഘട്ടത്തില്‍ 570 കിലോമീറ്റര്‍ റോഡ് കൂടി നല്‍കിയതിനൊപ്പം മറ്റൊരു 1000 കിലോമീറ്റര്‍ കൂടി അനുവദിച്ചിട്ടുണ്ട്. ഇതിപ്പോള്‍ 2000 കിലോമീറ്ററായി ഉയര്‍ത്താനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയില്‍ ആദ്യമായാണ് സംസ്ഥാനത്ത് ഒരു പാലം നിര്‍മിക്കു—ന്നത്. ഇതേവരെ റോഡുപണി മാത്രമായിരുന്നു ചെയ്തിരു—ന്നത്. പണി ഏറ്റെടുക്കുന്ന കരാറുകാരന് അഞ്ചുവര്‍ഷത്തെ അറ്റകുറ്റപ്പണി കൂടി ചെയ്യണമെന്ന വ്യവസ്ഥയോടെയാണ് കരാര്‍ നല്കു—ന്നത്. ഇതോടെ കരാറുകാരന്റെ ഉത്തരവാദിത്തം വര്‍ധിച്ചതായും സമയബന്ധിതമായി പണി തീര്ക്കു—ന്നതിലാണ് കേരളം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പിഎംജിഎസ്വൈയുടെ ആറാം ഘട്ടമാണ് ഇപ്പോള്‍ കഴിഞ്ഞത്. ഈ പാലത്തിന് 2005ല്‍ അനുമതി ആയെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി. ഇതുള്‍പ്പടെ 285 റോഡുകളുടെ പണിയാണ് കേരളത്തില്‍ മുടങ്ങിയത്. 100 ശതമാനം കേന്ദ്ര ഫണ്ടാണെങ്കിലും പണി മുടങ്ങിയതിനാല്‍ തുടര്‍സഹായം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് കേരളം 150 കോടി മുടക്കി 185 പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്- അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഇന്നസെന്റ് എംപി അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഒന്നാം ഘട്ടം വേണ്ടവണ്ണം വിനിയോഗിക്കാന്‍ കഴിയാതിരു—ന്നതിനാല്‍ ഇടയ്ക്ക് കേന്ദ്രവിഹിതം നിലച്ചിരുന്നു. എന്നാല്‍, മുടങ്ങിയ പണി മുഴുവന്‍ പൂര്‍ത്തിയാക്കിയതോടെ രണ്ടാം ഘട്ടത്തില്‍ 570 കിലോമീറ്റര്‍ റോഡ് കൂടി നല്‍കിയതിനൊപ്പം മറ്റൊരു 1000 കിലോമീറ്റര്‍ കൂടി അനുവദിച്ചിട്ടുണ്ട്. ഇതിപ്പോള്‍ 2000 കിലോമീറ്ററായി ഉയര്‍ത്താനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയില്‍ ആദ്യമായാണ് സംസ്ഥാനത്ത് ഒരു പാലം നിര്‍മിക്കു—ന്നത്. ഇതേവരെ റോഡുപണി മാത്രമായിരുന്നു ചെയ്തിരു—ന്നത്. പണി ഏറ്റെടുക്കുന്ന കരാറുകാരന് അഞ്ചുവര്‍ഷത്തെ അറ്റകുറ്റപ്പണി കൂടി ചെയ്യണമെന്ന വ്യവസ്ഥയോടെയാണ് കരാര്‍ നല്കു—ന്നത്. ഇതോടെ കരാറുകാരന്റെ ഉത്തരവാദിത്തം വര്‍ധിച്ചതായും സമയബന്ധിതമായി പണി തീര്ക്കു—ന്നതിലാണ് കേരളം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പിഎംജിഎസ്വൈയുടെ ആറാം ഘട്ടമാണ് ഇപ്പോള്‍ കഴിഞ്ഞത്. ഈ പാലത്തിന് 2005ല്‍ അനുമതി ആയെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി. ഇതുള്‍പ്പടെ 285 റോഡുകളുടെ പണിയാണ് കേരളത്തില്‍ മുടങ്ങിയത്. 100 ശതമാനം കേന്ദ്ര ഫണ്ടാണെങ്കിലും പണി മുടങ്ങിയതിനാല്‍ തുടര്‍സഹായം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് കേരളം 150 കോടി മുടക്കി 185 പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്- അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഇന്നസെന്റ് എംപി അധ്യക്ഷത വഹിച്ചു.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT