സ്കൂള്‍കലോല്‍സവത്തിലെ സസ്യാഹാരത്തിനെതിരേ എന്‍.എസ്.മാധവന്
BY swapna en21 Jan 2016 7:05 AM GMT
X
swapna en21 Jan 2016 7:05 AM GMT
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ സസ്യാഹാര വിതരണത്തിനെതിരേ പ്രമുഖ കഥാകൃത്ത് എന്‍ എസ് മാധവന്. ട്വിറ്ററിലാണ് സസ്യാഹാരം മാത്രം വിതരണം ചെയ്യുന്നതിനെതിരേ തന്റെ അതൃപ്തി അറിയിച്ചത് . 'പതിവ് പോലെ കലോല്‍സവത്തില്‍ സസ്യാഹാരം പഴയിടം മോഹനന് നമ്പൂതിരിയാണ് ചീഫ് കുക്ക്. ഭൂരിപക്ഷം നോണ്‍ വെജ് കഴിക്കുന്ന കുട്ടികള്‍ക്ക് ഒരു കഷണം ചിക്കന്‍? ' എന്ന പറഞ്ഞാണ് മാധവന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പതിവുപോലെ കലോത്സവത്തിൽ സസ്യാഹാരം. പഴയിടം മോഹനന് നമ്പൂതിരിയാണു ചീഫ് കൂക്ക്. ഭൂരിപക്ഷം നോൺ വെജ് കഴിക്കുന്ന കുട്ടികൾക്ക് ഒരു കഷണം ചിക്കൻ?
— N.S. Madhavan (@NSMlive) January 20, 2016
232 ഇനങ്ങളിലായി 12000 കുട്ടികളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. കൂടാതെ മുതിര്‍ന്ന വൊളന്റിയര്‍മാര്‍, കുട്ടിപട്ടാളം എന്ന മറ്റൊരു ടീം, ആയിരകണക്കിന് അധ്യാപകര്‍, പോലിസുകാര്‍, ജഡ്ജുമാര്‍, മറ്റു സംഘങ്ങള്‍ തുടങ്ങി ഏകദേശം 25,000 പേര്‍ക്കാണ് ഭക്ഷണം വേണ്ടി വരിക. ഇതില്‍ നോണ്‍ വെജ് കഴിക്കുന്നവരാണ് കൂടുതലെന്ന് എടുത്തു പറയേണ്ട കാര്യവുമില്ല. ഒരു ചെറുവിഭാഗത്തിന് വേണ്ടിയാണ് സ്ഥിരമായി സ്കൂള്‍ കലോല്‍സവ വേദിയില്‍ സസ്യാഹാരം നല്‍കുന്നത്. 12,000 വിദ്യാര്‍ത്ഥികളെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളെ കണക്കിലെടുത്തെങ്കിലും നോണ്‍ വെജും നല്‍കേണ്ടതുണ്ട്. എന്‍ എസ് മാധവന് പറഞ്ഞതു പോലെ ഒരു കക്ഷണം ചിക്കനെങ്കിലും ഇവര്‍ക്ക് നല്‍കാമായിരുന്നു. വര്‍ഷങ്ങളായി കലോല്‍സവ വേദിയില്‍ ഭക്ഷണം തയ്യാറാക്കുന്ന പഴയിടം മോഹനന് നമ്പൂതിരി തന്നെയാണ് ഇത്തവണയും അനന്തപുരിയിലും ഭക്ഷണം തയ്യാറാക്കുന്നത്.
സ്കൂള്‍ കലോല്‍സവ നടത്തിപ്പിനെതിരേ നേരത്തെയും മാധവന് ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT