സംയുക്ത സംരംഭം; ഭെല്ലിനെ ഒഴിവാക്കുന്നു
BY fousiya sidheek13 Jun 2017 4:01 AM GMT
fousiya sidheek13 Jun 2017 4:01 AM GMT
തിരുവനന്തപുരം: സംയുക്ത സംരംഭമായ കാസര്‍കോട് ബിഎച്ച്ഇഎല്‍-ഇലക്ട്രിക്കല്‍ മെഷിന്‍സ് ലിമിറ്റഡില്‍ നിന്ന് ബിഎച്ച്ഇഎല്ലി (ഭെല്‍)നെ ഒഴിവാക്കിക്കൊടുക്കുന്നതിന് ആവശ്യമായ നടപടിയുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കമ്പനിയുടെ ആസ്തിബാധ്യതകള്‍ ഉടനെ തിട്ടപ്പെടുത്തും.ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇലക്ട്രിക്കല്‍ അലൈഡ് എന്‍ജിനീയറിങ് കമ്പനിയുടെ കാസര്‍കോട് യൂനിറ്റും കേന്ദ്രസര്‍ക്കാരിന്റെ ബിഎച്ച്ഇഎല്‍ കമ്പനിയും 2011 ലാണ് സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെടുന്നത്. ബിഎച്ച്ഇഎല്ലിന് 51 ശതമാനവും കേരള സര്‍ക്കാരിന് 49 ശതമാനവും ഓഹരി പങ്കാളിത്തം നല്‍കാനായിരുന്നു കരാര്‍. എന്നാല്‍, ബിഎച്ച്ഇഎല്‍ പണമൊന്നും മുടക്കിയില്ല. മാത്രമല്ല; സംയുക്ത സംരംഭത്തില്‍നിന്ന് പിന്മാറാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ പ്രശ്നം കാരണം കമ്പനിയില്‍ ഉല്പാദനം മുടങ്ങുന്ന സ്ഥിതിവന്നു. കമ്പനി നഷ്ടത്തിലായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. കമ്പനിയില്‍ ഇപ്പോള്‍ 174 ജീവനക്കാരുണ്ട്.യോഗത്തില്‍ വ്യവസായ മന്ത്രി എ സി മൊയ്തീന്, പി കരുണാകരന് എംപി, ചീഫ് സെക്രട്ടറി നളിനി നെറ്റോ, വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റിയാബ് ചെയര്മാന് ഡോ. എം പി സുകുമാരന്‍ നായര്‍, കമ്പനി മാനേജിങ് ഡയറക്ടര്‍ എസ് ബസു പങ്കെടുത്തു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT