Flash News

സംഗീതവിസ്മയം തീര്‍ത്ത് റഷ്യയിലെ ഉദ്ഘാടന ചടങ്ങ്

സംഗീതവിസ്മയം തീര്‍ത്ത് റഷ്യയിലെ ഉദ്ഘാടന ചടങ്ങ്
X


മോസ്‌കോ: നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ ഫുട്‌ബോള്‍ ലോകകപ്പിനെ നെഞ്ചേറ്റി സ്വീകരിച്ച് റഷ്യ. 21ാം ഫുട്‌ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ്് സംഗീതവും നൃത്തവും ഉള്‍പ്പെടെ കാല്‍പന്ത് ആരാധകര്‍ക്ക്് അവിസ്മരണീരമായ ആഘോഷമായി മാറി. മോസ്‌ക്കോയിലെ ലൂഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമായത് ബ്രിട്ടീഷ് റോക്ക്സ്റ്റാര്‍ റോബി വില്ല്യംണ്‍ നയിച്ച സംഗീതപരിപാടിയായിരുന്നു. റഷ്യയുടെ പാരമ്പര്യത്തെ വിളിച്ചോതുന്ന ആശയവുമായി 500 നര്‍ത്തകീനര്‍ത്തകന്‍മാരും ജിംനാസ്റ്റുകളും ട്രാംപോളിനിസ്റ്റുകളും വേദിയില്‍ അരങ്ങു തകര്‍ത്തു. 1990 കളിലെ പോപ് ഐകണായിരുന്ന റോബി വില്യംസിനൊപ്പം ഇംഗ്ലണ്ടില്‍ നിന്നുള്ള ഒട്ടനവധി ഗായകര്‍ പിന്നണിക്കായി ഒത്തു ചേര്‍ന്നതോടെ ലുഷ്‌നിക്കി സ്റ്റേഡിയം കാല്‍പന്ത് ആവേശത്തിലലിഞ്ഞു.. റോബിയോടൊപ്പം റഷ്യന്‍ സോപ്രാനോ എയ്ഡ ഗാരിഫുല്ലിനയും കൂടി ചേരുന്നതോടെ ഫുട്‌ബോള്‍ ലോകം സംഗീതലഹരിയില്‍ നിറഞ്ഞാടി. ഇതുവരെ കഴിഞ്ഞ ലോകകപ്പില്‍ നിന്നും വിഭിന്നമായി നിലവിലെ ലോകകപ്പില്‍ സംഗീതത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് ചടങ്ങ് അലങ്കരിച്ചത്. ബ്രസീല്‍ മുന്‍ ഇതിഹാസ താരം റൊണാള്‍ഡോയും ആവേശം വിതറാന്‍ മൈതാനത്തിറങ്ങി പന്ത് തട്ടി.  ഒടുവില്‍ കിക്കോഫിന് തൊട്ടു മുമ്പായി വില്‍ സ്മിത്തും നിക്കി ജാമും കോസോവാറും എറാ ഇസ്‌ത്രേഫിയും ചേര്‍ന്ന് ഒരുക്കിയ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഗാനമായ ലിവി ഇറ്റ് അപും പാടി.
Next Story

RELATED STORIES

Share it