ഷൈന മാതാവിനെ കാണാനെത്തി
BY fousiya sidheek8 Jun 2017 4:27 AM GMT
fousiya sidheek8 Jun 2017 4:27 AM GMT
തൃപ്രയാര്‍: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോവാദി നേതാവ് ഷൈന രൂപേഷിനെ വലപ്പാട് ചന്തപ്പടിയിലെ വീട്ടിലെത്തിച്ചു. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന മാതാവിനെ കാണാനാണ് തണ്ടര്‍ബോള്‍ട്ടിന്റെ സുരക്ഷയോടെ ഇന്നലെ രാവിലെ ചന്തപ്പടിയിലെ വീട്ടിലെത്തിച്ചത്. ഷൈനയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി കോടതി അസുഖ ബാധിതയായി കിടക്കുന്ന മാതാവിനെ കാണാന്‍ അനുമതി നല്‍കിയിരുന്നു. ഇന്നലെ രാവിലെ സുല്‍ത്താന്‍ബത്തേരി സിഐ പി ഡി സുനില്‍കുമാറും സംഘവും കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് ഷൈനയെ വലപ്പാട്ടെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. രാവിലെ 10.50ന് ഷൈനയെയും കൂട്ടിയുള്ള തണ്ടര്‍ബോള്‍ട്ട് സംഘം വലപ്പാട്ടെ വീട്ടിലെത്തി. ഷൈനയുടെ മാതാവിനൊപ്പം മക്കളായ ആമിയും സവേരയും സഹോദരന് അബ്ദുള്‍ അസീസ്, മറ്റൊരു സഹോദരന്റെ മക്കള്‍ എന്നിവരും വീട്ടിലുണ്ടായിരുന്നു. മൂന്നു മണിക്കൂര്‍ സമയം ചിലവഴിക്കാനാണ് കോടതി അനുമതി നല്‍കിയത്. കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാരുമായും സംസാരിക്കുന്നതിനും കോടതി വിലക്കിയിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടോടെ ഷൈനയെ തിരികെ കോയമ്പത്തൂര്‍ ജയിലിലേക്ക് കൊണ്ടുപോയി.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT