ഷീനബോറ കേസ്: പീറ്റര്‍ മുഖര്‍ജിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

മുംബൈ: ഷീനബോറ കൊലക്കേസില്‍ പീറ്റര്‍ മുഖര്‍ജിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ജനുവരി 11 വരെ നീട്ടി. ഡിസംബര്‍ 14ന് ആരംഭിച്ച 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് മജിസ്റ്ററേറ്റ് കോടതിയുടെ പുതിയ ഉത്തരവ്. പീറ്റര്‍ മുഖര്‍ജിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാലാണ് മുഖര്‍ജിയെ ഹാജരാക്കാത്തതെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ അറിയിച്ചു. കേസ് അന്വേഷണം അന്തിമഘട്ടത്തിലായതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജി നവംബര്‍ 19നാണ് അറസ്റ്റിലായത്.
Next Story

RELATED STORIES

Share it