ശ്രീജിത്തി ന്റെ കസ്റ്റഡി മരണം, ഡോക്ടര്‍ക്കെതിരേ കുടുംബം

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ശ്രീജിത്തിനെ വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരേ ശ്രീജിത്തിന്റെ കുടുംബം. ഗുരുതരമായി മര്‍ദനമേറ്റ ശ്രീജിത്തിനെ വേണ്ട രീതിയില്‍ പരിശോധിക്കാതെ വെള്ള പേപ്പറില്‍ ഡോക്ടര്‍ ഒപ്പിട്ടു നല്‍കിയെന്നു ശ്രീജിത്തിന്റെ ഭാര്യ അഖില മാധ്യമങ്ങളോടു പറഞ്ഞു.
കൃത്യവിലോപം നടത്തിയ ഡോക്ടര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേയാണു പരാതി ഉയര്‍ന്നിരിക്കുന്നത്.
കസ്റ്റഡിയിലിരിക്കെ വൈദ്യപരിശോധനയ്‌ക്കെത്തിയ ശ്രീജിത്തിനെ ഡോക്ടര്‍ വിശദമായി പരിശോധിച്ചില്ലെന്ന് അഖില ആരോപിച്ചു.
ഡോക്ടര്‍ വിശദമായി പരിശോധന നടത്താതെയാണു പോലിസ് മര്‍ദനമേറ്റില്ലെന്നു റിപോര്‍ട്ട് നല്‍കിയത്. ശ്രീജിത്തിനെ പരിശോധിക്കാന്‍ തയ്യാറാവാതിരുന്നതു ഗുരുതര വീഴ്ചയാണ്. ഡോക്ടറെയും കേസില്‍ പ്രതിചേര്‍ക്കണം. ഡോക്ടര്‍ തക്ക സമയത്ത് വിദഗ്ധ ചികില്‍സ നിര്‍ദേശിച്ചിരുന്നെങ്കില്‍ ശ്രീജിത്തിനെ രക്ഷിക്കാമായിരുന്നു.
ശ്രീജിത്തിനെ കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് വൈദ്യപരിശോധന നടത്തിയ പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേയാണ് ആരോപണം.
Next Story

RELATED STORIES

Share it