Flash News

ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണത്തിന് തയ്യാറാവണം : അഡ്വ.കെ.എം അഷ്‌റഫ്

തിരുവനന്തപുരം: ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത്‌കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെഎം അഷ്‌റഫ്.
2002 ജൂലൈയിലാണ് സ്വാമി ശാശ്വതീകാനന്ദ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നത്. പെരിയാറില്‍ കുളിക്കാനിറങ്ങിയ സ്വാമി മുങ്ങിമരിച്ചു എന്നായിരുന്നു പുറത്തുവന്ന വിവരം. അന്നുതന്നെ മരണത്തെക്കുറിച്ച് വിവിധ കോണുകളില്‍ നിന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ന് സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്ന പലരും 2003 ജൂണില്‍ ശ്വാശതീകാനന്ദയുടെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ അതിനോട് നിഷേധാത്മക സമീപനം സ്വീകരിച്ചവരാണ്. സ്വാമി മരണപ്പെട്ട് 12 വര്‍ഷത്തിനുശേഷമാണ് െ്രെകംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത് കേസന്വേഷണം നീട്ടികൊണ്ടുപോയതില്‍ തന്നെ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാണ്. മരണസമയത്ത് സ്വാമിയുടെ കൂടെയുണ്ടായിരുന്ന സഹായി സാബുവിനെ നുണപരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും സാബു സുപ്രീംകോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങുകയാണ് ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാബുവിന് സുപ്രീംകോടതിയില്‍ പോകുന്നതിന് സാമ്പത്തിക സഹായം നല്‍കിയത് ആരാണ് എന്നതിനെക്കുറിച്ചും ദുരൂഹത നിലനില്‍ക്കുകയാണ്.ശിവഗിരിമഠവും ശാശ്വതീകാനന്ദയുടെ കുടുംബവും ഉള്‍പ്പെടെ പലരും സ്വാമിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ സത്യസന്ധമായ ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ മോല്‍ നോട്ടത്തില്‍ കുറ്റമറ്റ രീതിയില്‍ പുനരന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാന്‍ തയ്യാറാവണം, പുതിയ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വീണ്ടും കുറ്റവാളികള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുക്കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it