ശബരിമലയില്‍ സ്ത്രീപ്രവേശനം ആവാം: കേന്ദ്രമന്ത്രി
BY Sumeera SMR10 Feb 2016 3:59 AM GMT
Sumeera SMR10 Feb 2016 3:59 AM GMT
നൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിക്കാന്‍ അനുവദിക്കണമെന്നും ആരാധനാ കാര്യത്തില്‍ ലിംഗവിവേചനം പാടില്ലെന്നും കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ. മതപരമായ ഇടങ്ങളില്‍ ജാതിലിംഗ വിവേചനം കാണിക്കുന്നതിനോട് കേന്ദ്രസര്‍ക്കാരിനു യോജിപ്പില്ല.
ടൂറിസ്റ്റുകളടക്കമുള്ള എല്ലാവരുടെയും സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വിദേശികളടക്കമുള്ള യാത്രക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും അവരെ ആകര്‍ഷിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ടൂറിസവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ സ്ത്രീ പ്രവേശനം അനുവദിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനു വിരുദ്ധമായ രീതിയില്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്.
നേരത്തെ, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവര്‍ക്കും ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നതിനോട് യോജിപ്പില്ല. എന്നാല്‍, വിശ്വാസകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നാണ് കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ നിലപാട്. അതേസമയം, ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടെന്ന് കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാഗം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ശബരമിലയില്‍ നിലനില്‍ക്കുന്ന പാരമ്പര്യത്തില്‍ ഇടപെടുന്ന വിധത്തിലുള്ള ഹരജി ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. പരമ്പരാഗത ആചാരങ്ങളെയും പൈതൃക സംസ്കാരങ്ങളെയും തള്ളിപ്പറയുന്നത് ഇന്നു പതിവായി വരികയാണ്.
വിശ്വാസികള്‍ ആദരിക്കുന്നതിനെ മാനിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസ്റ്റുകളടക്കമുള്ള എല്ലാവരുടെയും സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വിദേശികളടക്കമുള്ള യാത്രക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും അവരെ ആകര്‍ഷിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ടൂറിസവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ സ്ത്രീ പ്രവേശനം അനുവദിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനു വിരുദ്ധമായ രീതിയില്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്.
നേരത്തെ, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവര്‍ക്കും ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നതിനോട് യോജിപ്പില്ല. എന്നാല്‍, വിശ്വാസകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നാണ് കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ നിലപാട്. അതേസമയം, ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടെന്ന് കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാഗം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ശബരമിലയില്‍ നിലനില്‍ക്കുന്ന പാരമ്പര്യത്തില്‍ ഇടപെടുന്ന വിധത്തിലുള്ള ഹരജി ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. പരമ്പരാഗത ആചാരങ്ങളെയും പൈതൃക സംസ്കാരങ്ങളെയും തള്ളിപ്പറയുന്നത് ഇന്നു പതിവായി വരികയാണ്.
വിശ്വാസികള്‍ ആദരിക്കുന്നതിനെ മാനിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT