വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് കേസ് : അരലക്ഷം തട്ടിയ യുവാക്കള്‍ക്ക് തടവ്
BY fousiya sidheek26 May 2017 5:43 AM GMT
fousiya sidheek26 May 2017 5:43 AM GMT
കണ്ണൂര്‍: വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു യുവാക്കളെ കോടതി ശിക്ഷിച്ചു. തളിപ്പറമ്പ് ചുഴലി ചിറയില്‍ ഹൗസില്‍ സുനില്‍കുമാര്‍ (36), പട്ടുവം അവരോത്ത് ഉമാദത്ത് (45) എന്നിവരെയാണ് കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് എം സി ആന്റണി മൂന്നരവര്‍ഷം കഠിന തടവിനും 7000രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവനുഭവിക്കണം. 2006 ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ പ്യൂണെന്നു പറഞ്ഞാണ് രണ്ടാം പ്രതിയായ ഉമാദത്ത് പിന്നാക്ക വികസന കോര്‍പറേഷന്റെ കണ്ണൂര്‍ ശാഖയില്‍നിന്ന് 50,000 രൂപ വാങ്ങാന്‍ ജാമ്യം നിന്നത്. ഇതിനായി വ്യാജരേഖയുണ്ടാക്കി. പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് റവന്യൂ റിക്കവറിക്ക് അധികൃതര്‍ എത്തിയപ്പോഴാണ് പ്രതികള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഇല്ലെന്ന് ബോധ്യപ്പെട്ടത്. ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ടൗണ്‍ പോലിസാണ് കേസന്വേഷിച്ചത്. മൂന്നാം പ്രതി ചുഴലിയിലെ തമ്പാന് വിചാരണവേളയില്‍ മരണപ്പെട്ടിരുന്നു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT