'വ്യാജ ഏറ്റുമുട്ടല്‍ വിദഗ്ധന്‍' ഡിജെ വന്‍സാരയ്ക്ക് പുതിയ വെബ്സൈറ്റ്
BY swapna en22 May 2016 11:25 AM GMT
X
swapna en22 May 2016 11:25 AM GMT
അഹ്മദാബാദ്: ഗുജറാത്തിലെ നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ പ്രതികളിലൊരാളായി മുദ്രകുത്തി എട്ടു വര്‍ഷം ജയില്‍ വാസമനുഭവിച്ച് കഴിഞ്ഞ മാസം പുറത്ത് വന്ന മുന്‍ ഐപിഎസ് ഓഫിസര്‍ ഡിജെ വന്‍സാരെ പുതിയ വെബ്സൈറ്റ് തുടങ്ങി. രാഷ്ട്രീയ ആക്രമണങ്ങളെ നേരിടാനാണ് തന്റെ വെബ്സൈറ്റ് എന്ന് വന്‍സാര പറഞ്ഞു. ഡിജെ വന്‍സാരയുടെ ദേശാഭിമാനത്തെ ഹനിക്കാന്‍ ആയുധങ്ങള്‍ക്കോ ആരോപണങ്ങള്‍ക്കോ സാധിക്കില്ലെന്നാണ് വെബ്സൈറ്റിന്റെ ഹോംപേജിന്റെ മുഖവുര.തന്റെ ആശയങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നും ജനങ്ങള്‍ തന്നെ അംഗീകരിക്കുമെന്നും വന്‍സാരെ പറഞ്ഞു. 2017ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുമെന്നും വന്‍സാരെ ചൂണ്ടികാട്ടി.
സൊഹറാബുദ്ധീന്‍ ഷെയ്ഖ്, ഇശ്റത്ത് ജഹാന് എന്നീ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് വന്‍സാരെ എട്ടുവര്‍ഷം ജയില്‍ വാസമനുഭവിച്ചത്. വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ തുടര്‍ന്നാണ് ഏഴോളം ഐപിഎസ് ഓഫിസര്‍മാര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. എന്നാല്‍ ഗുജറാത്തിലെ രാഷ്ട്രീയ നേതാക്കന്മാരാണ് ഇതിന് പിന്നില്ലെന്നും തങ്ങള്‍ കുറ്റക്കാരല്ലെന്നും വന്സാരയടക്കമുള്ളവര് വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT