വ്യക്തതയില്ലാത്ത സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിനു വെല്ലുവിളി

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ വ്യക്തതയില്ലാത്തത് അന്വേഷണ സംഘത്തിനു മുന്നില്‍ വെല്ലുവിളിയാവുന്നു. വട്ടോളിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ ജിഷയുടെ സഹോദരി ദീപയേയും മാതാവ് രാജേശ്വരിയേയും പെരുമ്പാവൂര്‍ താലൂക്ക് ഹോസ്പിറ്റലില്‍ വച്ച് അന്വേഷണ സംഘം കാണിച്ചുവെങ്കിലും ഇവര്‍ക്ക് ദൃശ്യത്തിലുള്ളത് ജിഷയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
ദൃശ്യത്തില്‍ മഞ്ഞ ഷര്‍ട്ടിട്ട യുവാവും യുവതിയും ബസ്‌സ്റ്റോപ്പില്‍ നിന്നും നടന്നു പോവുന്നതായിട്ടാണ് കാണുന്നതെന്ന് സഹോദരി ദീപ പറഞ്ഞു. ദൃശ്യങ്ങള്‍ ലഭിച്ച കടയിലെ ഏഴ് സിസിടിവി ക്യാമറയുടെയും ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇത് വിശദ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. അടുത്ത ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലിസ് പറയുന്നത്.
അതേസമയം മാധ്യമ വാര്‍ത്തകള്‍ അന്വേഷണ സംഘത്തിനു വന്‍ തലവേദനയായി മാറുകയാണ്. ഇന്നലെയും അന്വേഷണ സംഘാംഗങ്ങള്‍ പെരുമ്പാവൂരില്‍ ഒരുമിച്ചുകൂടി ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതിയെ പിടികൂടാന്‍ സാധിക്കുമെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
Next Story

RELATED STORIES

Share it