വേമ്പനാട്ട് കായലിലെ ഡ്രഡ്ജിങ് ഹൈക്കോടതി തടഞ്ഞു
BY Sumeera SMR13 Jan 2016 4:16 AM GMT
Sumeera SMR13 Jan 2016 4:16 AM GMT
കൊച്ചി: വേമ്പനാട്ട് കായലിലെ ട്രാവന്‍കൂര്‍ സിമന്റ്സ് കമ്പനിയുടെ ഡ്രഡ്ജിങ് ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ഡ്രഡ്ജിങ് നിരോധിച്ചുകൊണ്ടാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. വേമ്പനാട്ടുകായലില്‍ ഡ്രഡ്ജിങ് നടത്തുന്നതിനെതിരേ കക്കവാരല്ത്തൊഴിലാളി സഹകരണസംഘം നല്കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
കായലില്‍നിന്നു വെള്ളകക്ക ഡ്രഡ്ജ് ചെയ്യുന്നതിന് ട്രാവന്‍കൂര്‍ സിമന്റ്സ് കമ്പനിക്ക് മൈനിങ് ആന്റ് ജിയോളജി വകുപ്പ് അനുമതി നല്കി. ഖനനത്തിനുള്ള കാലാവധി കഴിഞ്ഞശേഷവും കമ്പനി ഡ്രഡ്ജിങ് തുടര്‍ന്ന സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഖനനം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, ജിയോളജി വകുപ്പിനെ സ്വാധീനിച്ച് കമ്പനി അനധികൃത ഖനനത്തിന് 2015 ജൂണ്‍ 23ന് അനുമതി നേടി. 2011ലെ തീരപരിപാലന നിയമത്തില്‍ കായലിലെ ജലഭാഗത്തെ സിആര്‍ഇസഡ് നാല് എന്ന മേഖലയില്‍ പെടുത്തിയിരിക്കുകയാണെന്നും കേന്ദ്ര നിയമപ്രകാരം ഇത് ഡ്രഡ്ജിങ് നിരോധിത മേഖലയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. സംസ്ഥാന നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് കമ്പനി നടത്തുന്നത്. 10 ലക്ഷത്തോളം കക്ക-മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ഹനിക്കുന്നതാണ് ട്രാവന്‍കൂര്‍ സിമന്റ്സ് കമ്പനിയുടെ നടപടിയെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തോട് ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്പിക്കാന് കോടതി ഉത്തരവിട്ടു. ഹരജി വീണ്ടും അടുത്ത മാസം ഒമ്പതിനു പരിഗണിക്കും.
കായലില്‍നിന്നു വെള്ളകക്ക ഡ്രഡ്ജ് ചെയ്യുന്നതിന് ട്രാവന്‍കൂര്‍ സിമന്റ്സ് കമ്പനിക്ക് മൈനിങ് ആന്റ് ജിയോളജി വകുപ്പ് അനുമതി നല്കി. ഖനനത്തിനുള്ള കാലാവധി കഴിഞ്ഞശേഷവും കമ്പനി ഡ്രഡ്ജിങ് തുടര്‍ന്ന സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഖനനം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, ജിയോളജി വകുപ്പിനെ സ്വാധീനിച്ച് കമ്പനി അനധികൃത ഖനനത്തിന് 2015 ജൂണ്‍ 23ന് അനുമതി നേടി. 2011ലെ തീരപരിപാലന നിയമത്തില്‍ കായലിലെ ജലഭാഗത്തെ സിആര്‍ഇസഡ് നാല് എന്ന മേഖലയില്‍ പെടുത്തിയിരിക്കുകയാണെന്നും കേന്ദ്ര നിയമപ്രകാരം ഇത് ഡ്രഡ്ജിങ് നിരോധിത മേഖലയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. സംസ്ഥാന നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് കമ്പനി നടത്തുന്നത്. 10 ലക്ഷത്തോളം കക്ക-മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ഹനിക്കുന്നതാണ് ട്രാവന്‍കൂര്‍ സിമന്റ്സ് കമ്പനിയുടെ നടപടിയെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തോട് ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്പിക്കാന് കോടതി ഉത്തരവിട്ടു. ഹരജി വീണ്ടും അടുത്ത മാസം ഒമ്പതിനു പരിഗണിക്കും.
Next Story
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT'ഗസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'; ഇസ്രായേലിന് ഐസിജെയുടെ...
29 March 2024 5:43 AM GMT