വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

കൊല്‍ക്കത്ത: ലോകകപ്പിനു മുന്നോടിയായുള്ള ആദ്യ സന്നാഹമല്‍സരത്തില്‍ ഇന്ത്യ തിളങ്ങി. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്നലെ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 185 റണ്‍സ് അടിച്ചെടുത്തു. വെസ്റ്റ് ഇന്‍ഡീസിന് പത്തു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ഓപണര്‍ രോഹിത് ശര്‍മയുടെ (98*) വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. കേവലം 57 പന്തില്‍ ഒമ്പതു ബൗണ്ടറികളും ഏഴു സിക്‌സറുമുള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് ഇന്ത്യക്കായി കസറിയ മറ്റൊരു താരം. 20 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം യുവി 31 റണ്‍സെടുത്തു.
ഓപണര്‍ ശിഖര്‍ ധവാന്‍ 21 റണ്‍സ് നേടിയപ്പോള്‍ അജിന്‍ക്യ രഹാനെ (7) നിറംമങ്ങി. രവീന്ദ്ര ജഡേജ (10), പവന്‍ നേഗി (1) എന്നിവര്‍ക്കും ഫോമിലെത്താനായില്ല. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി സുലൈമാന്‍ ബെന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
Next Story

RELATED STORIES

Share it