വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് എല്‍ഡിഎഫ് വേദിയില്‍; പാര്‍ട്ടി വിശദീകരണം തേടി
BY Sumeera SMR21 April 2016 4:31 AM GMT
Sumeera SMR21 April 2016 4:31 AM GMT
കുമ്പള: വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് സി അഹമദ് കുഞ്ഞി എല്‍ഡി എഫ് വേദി പങ്കിട്ടത് വിവാദമായി. ഇന്നലെ രാവിലെ മഞ്ചേശ്വരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പുവിന്റെ പ്രചാരണ വേദിയായ കുമ്പളയിലാണ് അഹമദ് കുഞ്ഞി സംബന്ധിച്ചത്.
വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്റായ അഹമദ് കുഞ്ഞി ഇപ്പോള്‍ സംസ്ഥാന സമിതി അംഗമാണ്. ലീഗിലൂടെ രാഷ്ട്രീയത്തിലെത്തിയ അഹമദ് കുഞ്ഞി നിരവധി തവണ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റായും 1996 മുതല്‍ 2001 വരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്ന് അഹമദ് കുഞ്ഞിയെ ലീഗില്‍ നിന്ന് പുറത്താക്കിയിരുന്നു.
പിന്നീട് സിപിഎമ്മില്‍ ചേര്‍ന്ന അഹമദ് കുഞ്ഞി മഞ്ചേശ്വരം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷം സലഫി പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി സിപിഎം വിട്ടു. പിന്നീട് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി അഹമ്മദ് കുഞ്ഞി തേജസിനോട് പറഞ്ഞു.
എന്നാല്‍ പാര്‍ട്ടി ആരെ പിന്തുണക്കണമെന്നകാര്യം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ല അറിയിച്ചു. പാര്‍ട്ടിയുടെ സമ്മതമില്ലാതെ എല്‍ഡിഎഫ് വേദി പങ്കിട്ടതിനെ കുറിച്ച് അഹമദ് കുഞ്ഞിയോട് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്റായ അഹമദ് കുഞ്ഞി ഇപ്പോള്‍ സംസ്ഥാന സമിതി അംഗമാണ്. ലീഗിലൂടെ രാഷ്ട്രീയത്തിലെത്തിയ അഹമദ് കുഞ്ഞി നിരവധി തവണ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റായും 1996 മുതല്‍ 2001 വരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്ന് അഹമദ് കുഞ്ഞിയെ ലീഗില്‍ നിന്ന് പുറത്താക്കിയിരുന്നു.
പിന്നീട് സിപിഎമ്മില്‍ ചേര്‍ന്ന അഹമദ് കുഞ്ഞി മഞ്ചേശ്വരം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷം സലഫി പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി സിപിഎം വിട്ടു. പിന്നീട് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി അഹമ്മദ് കുഞ്ഞി തേജസിനോട് പറഞ്ഞു.
എന്നാല്‍ പാര്‍ട്ടി ആരെ പിന്തുണക്കണമെന്നകാര്യം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ല അറിയിച്ചു. പാര്‍ട്ടിയുടെ സമ്മതമില്ലാതെ എല്‍ഡിഎഫ് വേദി പങ്കിട്ടതിനെ കുറിച്ച് അഹമദ് കുഞ്ഞിയോട് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT