വൃദ്ധനെ ബജ്രംഗ്ദളും പോലിസും ചേര്‍ന്ന് തല്ലിക്കൊന്നതായി ബന്ധുക്കള്‍
BY kasim kzm1 Jun 2018 3:35 AM GMT
kasim kzm1 Jun 2018 3:35 AM GMT
മംഗളൂരു: ദക്ഷിണ കര്‍ണാടകയിലെ ഉഡുപ്പിയില്‍ കന്നുകാലികളെ വില്ക്കാന് കൊണ്ടു പോവുകയായിരുന്നു മുസ്്ലിം വൃദ്ധന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. മംഗളൂരു ജോക്കട്ടെ സ്വദേശിയായ ഹുസയ്നബ്ബ(61)യെ ബജ്്രംഗ്ദള് പ്രവര്‍ത്തകരും പോലിസും ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഉഡുപ്പി പെര്ദൂരില് ആയിരുന്നു സംഭവം.
ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ബജ്രംഗ്ദള് പ്രവര്‍ത്തകരും പോലിസും ഒരുമിച്ചാണ് ഹുസയ്നബ്ബയുടെ വാഹനം തടഞ്ഞത്. അക്രമികളെ കണ്ട സംഘം വാഹനം പിന്നോട്ടെടുത്തു. കൂടെ ഉണ്ടായിരുന്ന മൂന്ന് പേരും ഓടി രക്ഷപ്പെട്ടു. മറ്റൊരു ഭാഗത്തേക്ക് ഓടിയ ഹുസയ്നബ്ബയുടെ മൃതദേഹം ഉച്ചയോടെ കണ്ടെത്തി.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഹുസയ്നബ്ബ വീണ് മരിച്ചെന്ന് രക്ഷപ്പെട്ടവരില്‍ ഒരാളെ പോലിസ് വിളിച്ച് പറയുകയായിരുന്നു. എന്നാല്‍, ഹുസയ്നബ്ബയെ പോലിസും ഹിന്ദുത്വരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്കി. ബജ്രംഗ്ള് പ്രവര്‍ത്തകനായ സൂര്യയുടെ പേര് പരാതിയില്‍ പറയുന്നുണ്ട്.
35 വര്‍ഷമായി കാലിക്കടത്ത് വ്യാപാരം ചെയ്തു വന്നിരുന്ന ഹുസയ്നബ്ബയെ രണ്ട് വര്‍ഷം മുമ്പ് സംഘപരിവാറുകാര്‍ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചിരുന്നു. ഹുസയ്നബ്ബയുടെ തലയ്ക്കും കണ്ണിലും കാലിനും മര്‍ദനമേറ്റ പരിക്കുകള്‍ ഉള്ളതായി സഹോദരന് മുഹമ്മദ് പറഞ്ഞു. ഹുസയ്നബ്ബയെ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചവര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നും മുഹമ്മദ് പറഞ്ഞു. മരണത്തില്‍ സംശയമുണ്ടെന്നും ശക്തമായ അന്വേഷണം നടത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എ ഗഫൂര്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കണ്ണിലും തലയ്ക്കും മര്‍ദനമേറ്റ പരിക്കുകളുണ്ട്. ബന്ധുക്കളുടെ പരാതി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
രണ്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും എസ് പി ലക്ഷ്മണ് നിംബാര്‍ഗി പറഞ്ഞു. പുലര്‍ച്ചെ 4.14ഓടെ കന്നുകാലികളെ കടത്തുന്നതായി പോലിസിന് ഫോണ്‍ കോള്‍ ലഭിച്ചു. പോലിസ് സ്ഥലത്തെത്തിയപ്പോള്‍ ആക്രമിസംഘം വാഹനം 200 മീറ്ററോളം റിവേഴ്സ് എടുത്തു. തുടര്‍ന്ന് വാഹനം ഉപേക്ഷിച്ച് ഓടുകയായിരുന്നുവെന്നും പോലിസ് അവകാശപ്പെടുന്നു.
ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ബജ്രംഗ്ദള് പ്രവര്‍ത്തകരും പോലിസും ഒരുമിച്ചാണ് ഹുസയ്നബ്ബയുടെ വാഹനം തടഞ്ഞത്. അക്രമികളെ കണ്ട സംഘം വാഹനം പിന്നോട്ടെടുത്തു. കൂടെ ഉണ്ടായിരുന്ന മൂന്ന് പേരും ഓടി രക്ഷപ്പെട്ടു. മറ്റൊരു ഭാഗത്തേക്ക് ഓടിയ ഹുസയ്നബ്ബയുടെ മൃതദേഹം ഉച്ചയോടെ കണ്ടെത്തി.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഹുസയ്നബ്ബ വീണ് മരിച്ചെന്ന് രക്ഷപ്പെട്ടവരില്‍ ഒരാളെ പോലിസ് വിളിച്ച് പറയുകയായിരുന്നു. എന്നാല്‍, ഹുസയ്നബ്ബയെ പോലിസും ഹിന്ദുത്വരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്കി. ബജ്രംഗ്ള് പ്രവര്‍ത്തകനായ സൂര്യയുടെ പേര് പരാതിയില്‍ പറയുന്നുണ്ട്.
35 വര്‍ഷമായി കാലിക്കടത്ത് വ്യാപാരം ചെയ്തു വന്നിരുന്ന ഹുസയ്നബ്ബയെ രണ്ട് വര്‍ഷം മുമ്പ് സംഘപരിവാറുകാര്‍ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചിരുന്നു. ഹുസയ്നബ്ബയുടെ തലയ്ക്കും കണ്ണിലും കാലിനും മര്‍ദനമേറ്റ പരിക്കുകള്‍ ഉള്ളതായി സഹോദരന് മുഹമ്മദ് പറഞ്ഞു. ഹുസയ്നബ്ബയെ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചവര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നും മുഹമ്മദ് പറഞ്ഞു. മരണത്തില്‍ സംശയമുണ്ടെന്നും ശക്തമായ അന്വേഷണം നടത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എ ഗഫൂര്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കണ്ണിലും തലയ്ക്കും മര്‍ദനമേറ്റ പരിക്കുകളുണ്ട്. ബന്ധുക്കളുടെ പരാതി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
രണ്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും എസ് പി ലക്ഷ്മണ് നിംബാര്‍ഗി പറഞ്ഞു. പുലര്‍ച്ചെ 4.14ഓടെ കന്നുകാലികളെ കടത്തുന്നതായി പോലിസിന് ഫോണ്‍ കോള്‍ ലഭിച്ചു. പോലിസ് സ്ഥലത്തെത്തിയപ്പോള്‍ ആക്രമിസംഘം വാഹനം 200 മീറ്ററോളം റിവേഴ്സ് എടുത്തു. തുടര്‍ന്ന് വാഹനം ഉപേക്ഷിച്ച് ഓടുകയായിരുന്നുവെന്നും പോലിസ് അവകാശപ്പെടുന്നു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT