thrissur local

വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയ യുവതി പിടിയില്‍

മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജിന് പിന്നിലുള്ള തീര്‍ത്ഥംകാവ് ക്ഷേത്രത്തിന് സമീപം വീടു വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ ഒരു യുവതി പിടിയില്‍. ഒഡീഷ സ്വദേശിയായ ഒരു യുവതിയാണ് പിടിയിലായത്. വീട്ടിനുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പു പദ്ധതിയിലെ സ്ത്രീകള്‍ വന്നു നോക്കിയപ്പോള്‍ വീട്ടിനകത്ത് ഒരു പെണ്‍കുട്ടിയെ രണ്ടു യുവാക്കളും യുവതിയും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് കണ്ടു. തുടര്‍ന്ന് തൊഴിലുറപ്പു പദ്ധതിയിലെ സ്ത്രീകള്‍ ബഹളം വച്ച് കൂടുതല്‍ പേരെ വിളിച്ചു വരുത്തി. ഇതിനിടെ പെണ്‍കുട്ടിയെ കാണാതായി.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച പെണ്‍കുട്ടിയെ കണ്ടെത്തി. മുഖത്ത് അടിയേറ്റ് ചോര വന്നിരുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. അപ്പോഴേക്കും യുവാക്കള്‍ രക്ഷപ്പെട്ടു. ഒഡീഷ സ്വദേശിനിയായ സ്ത്രീയെ പോലിസെത്തി കസ്റ്റഡിയിലെടുത്തു. അടിയേറ്റ പെണ്‍കുട്ടിയും പെണ്‍വണിഭ സംഘത്തിലുള്ളതാണെന്നാണ് പോലിസ് കരുതുന്നത്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതെന്തിനാണെന്ന് വ്യക്തമായിട്ടില്ല. ഒരു വര്‍ഷം മുമ്പാണ് വണ്ടിക്കച്ചവടക്കാരാണെന്ന് പറഞ്ഞ് ഇവര്‍ വീട് വാടകയ്‌ക്കെടുത്തത്. ഒഡീഷ, ആസാം എന്നിവിടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ഇവിടെ താമസിക്കാറുണ്ട്. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണെന്ന് പറഞ്ഞാണ് ഇവര്‍ താമസിച്ചിരുന്നത്. മെഡിക്കല്‍ കോളജിന് മുന്നില്‍ നിന്ന് ഓട്ടോ കയറി ഇവര്‍ വീടിനു അല്‍പ്പം അകലെയിറങ്ങി വീട്ടിലേക്ക് നടന്നു പോകാറാണ് പതിവ്. മുപ്പതു രൂപ ഓട്ടോവാടകയ്ക്കു പകരം പലപ്പോഴും അമ്പതും നൂറും നല്‍കാറുമുണ്ട് ഇവര്‍. അപ്പോള്‍തന്നെ ഇവരെ കുറിച്ച് സമീപവാസികള്‍ക്ക് നേരിയ സംശയം തോന്നിയിരുന്നു. മെഡിക്കല്‍ കോളജ് പരിസരത്തുള്ള അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നതെന്നും മെഡിക്കല്‍ കോളജ് പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലാക്കിയിരിക്കുകയാണ്. പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Next Story

RELATED STORIES

Share it