kannur local

വീട്ടമ്മയ്ക്ക് ഭീഷണി; കേസെടുത്തു

കണ്ണൂര്‍: വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന വീട്ടമ്മയുടെ പരാതിയില്‍ പോലിസ് കേസെടുത്തു. പള്ളിക്കുന്ന് ഇടച്ചേരിയിലെ വട്ടമറ്റത്തില്‍ മോളി മാത്യുവിന്റെ പരാതിയില്‍ മെഡിസിറ്റി ഇന്റര്‍നാഷനല്‍ ഭാരവാഹികള്‍ക്കും കൂട്ടാളികള്‍ക്കുമെതിരേയാണ് കേസ്. രാഹുല്‍ ചക്രപാണിയും ഗുണ്ടകളും കഴിഞ്ഞ ദിവസം തന്റെ വീട്ടിലെത്തി മകനെയും കൊച്ചുമക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കണ്ണൂര്‍ വിട്ടുപോവണമെന്നും അല്ലെങ്കില്‍ തീര്‍ത്തുകളയുമെന്നും ഭീഷണിപ്പെടുത്തി.
മൂന്നുവര്‍ഷം മുമ്പും ഇതേ രീതിയില്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്ഥാപനത്തിനെതിരേ സമൂഹികമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തന്റെ മകന്‍ നല്‍കിയതാണെന്നാരോപിച്ചാണ് ഭീഷണിയെന്നും എന്നാല്‍ വാര്‍ത്തയുമായി മകന് ബന്ധവുമില്ലെന്നും വീട്ടമ്മ പറയുന്നു.
മൂന്നുവര്‍ഷം മുമ്പ് കണ്ണൂര്‍ മെഡിസിറ്റിയില്‍ ജോലിചെയ്യവെ പിരിച്ചുവിടപ്പെട്ട മകന്‍ ഇപ്പോള്‍ കൊച്ചിയിലാണ് ജോലിചെയ്യുന്നതെന്നും വീട്ടമ്മ വെളിപ്പെടുത്തി.
Next Story

RELATED STORIES

Share it