ernakulam local

വീട്ടമ്മയെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ സിപിഎം ശ്രമം

ആലങ്ങാട്: വെളിയത്തുനാട് പരുവക്കാട്ട് ചെറിയലില്‍ റഷീദയെയും കുടുംബത്തെയും ആണ് സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാര്‍ഡു മെംബര്‍ വാഹിദടെ ഭര്‍ത്താവ് ലത്തീഫിന്റെ നേതൃത്വത്തില്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ റഷീദയുടെ വീട്ടുകാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതേതുടര്‍ന്ന് പോലിസെത്തി സംഭവം പറഞ്ഞുതീര്‍ത്തു. പിന്നീടും സിപിഎം പ്രവര്‍ത്തകരായ ഉണ്ണിയുടെയും അബ്ദുല്‍ ഷുക്കൂറിന്റെയും നേതൃത്വത്തി ല്‍ മുപ്പതോളം പേരടങ്ങുന്ന സംഘം വീട്ടിലെത്തി റഷീദയേയും കുടുംബത്തെയും ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ റഷീദയും ഭര്‍ത്താവ് സുലൈമാന്‍, മക്കളായ റാഫി, ആഷിക്, റാഹില അയല്‍വാസിയായ ആസിഫ എന്നിവരെ ആലുവ ഗവ. ഹോസ്പിറ്റലില്‍ നാട്ടുകാര്‍ എത്തി അഡ്മിറ്റ് ചെയ്തു. എന്നാല്‍ തുടര്‍ന്നും കരുമാലൂര്‍ പഞ്ചായത്തിലെ ഡ്രൈവര്‍ ബാബുവിനെയും റിയാദിന്റെയും നേതൃത്വത്തില്‍ ആശുപത്രിയിലെത്തി സുലൈമാനയും ആസിഫിനെയും വീണ്ടും മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ റഷീദയെ ആലുവാ ഗവ. ആശുപത്രിയില്‍ നിന്നും കളമശ്ശേരിയില്‍ എത്തിച്ച് പരിശോധന നടത്തുകയും ചെയ്തു. ഒരു കുടുംബത്തെ വീട്ടിലും ആശുപത്രിയിലും വെച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സിപിഎമ്മു കാര്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ വധശ്രമത്തിന് കേസ് എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it