വി എം സുധീരന് തുറന്ന കത്തുമായി സേവ് കോണ്‍ഗ്രസ് ഫോറം
BY Sumeera SMR4 Jun 2016 4:33 AM GMT
Sumeera SMR4 Jun 2016 4:33 AM GMT
കൊച്ചി: കെപിസിസി പ്രസിഡ ന്റ് വി എം സുധീരന് തുറന്ന കത്തുമായി സേവ് കോണ്‍ഗ്രസ് ഫോറം ചെയര്മാന് അഡ്വ. ജോസ് കുറ്റിയാനി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്യാടന് മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്, പി സി വിഷ്ണുനാഥ്, ഹൈബി ഈഡന് എന്നിവര്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നതും നിശിതമായി വിമര്‍ശിക്കുന്നതുമാണ് കത്ത്.
ഈ തിരഞ്ഞെടുപ്പിലും അഴിമതിക്കാരായ നിരവധിയാളുകള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തിയിട്ടുണ്ടെന്നും അവരെ ഒഴിവാക്കാത്തപക്ഷം പാര്‍ട്ടിയില്‍ വീണ്ടും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അതിലൂടെ കോ ണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാവുമെന്നും ജോസ് കുറ്റിയാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നും നാളെയുമായി നടക്കുന്ന കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളും കത്തിലുണ്ട്. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാവാനിടയായ സാഹചര്യം കോണ്‍ഗ്രസ്സിനെ ദോഷകരമായി ബാധിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.
കടുംവെട്ട്, ബാര്‍ കോഴ, ഭൂമാഫിയക്ക് അനുകൂലമായ നിലപാടുകള്‍, പോലിസിന്റെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങള്‍, ജിഷ വധം, ബിജെപി-ബിഡിജെഎസ് കക്ഷികളോടുള്ള സമീപനം, ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പ്രസ്താവനകള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയും ഒരു ഡസന്‍ നേതാക്കളും ഒഴിഞ്ഞുപോവാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍, പുറത്തുവരാന്‍ പോവുന്ന സോളാര്‍ കമ്മീഷന് റിപോര്‍ട്ട് കോണ്‍ഗ്രസ് തകര്‍ന്നടിയാന്‍ ഇടവരുന്ന ബോംബായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
കത്ത് വി എം സുധീരന് ഇ-മെയില്‍ വഴി കൈമാറിയതായും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിലും അഴിമതിക്കാരായ നിരവധിയാളുകള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തിയിട്ടുണ്ടെന്നും അവരെ ഒഴിവാക്കാത്തപക്ഷം പാര്‍ട്ടിയില്‍ വീണ്ടും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അതിലൂടെ കോ ണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാവുമെന്നും ജോസ് കുറ്റിയാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നും നാളെയുമായി നടക്കുന്ന കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളും കത്തിലുണ്ട്. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാവാനിടയായ സാഹചര്യം കോണ്‍ഗ്രസ്സിനെ ദോഷകരമായി ബാധിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.
കടുംവെട്ട്, ബാര്‍ കോഴ, ഭൂമാഫിയക്ക് അനുകൂലമായ നിലപാടുകള്‍, പോലിസിന്റെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങള്‍, ജിഷ വധം, ബിജെപി-ബിഡിജെഎസ് കക്ഷികളോടുള്ള സമീപനം, ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പ്രസ്താവനകള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയും ഒരു ഡസന്‍ നേതാക്കളും ഒഴിഞ്ഞുപോവാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍, പുറത്തുവരാന്‍ പോവുന്ന സോളാര്‍ കമ്മീഷന് റിപോര്‍ട്ട് കോണ്‍ഗ്രസ് തകര്‍ന്നടിയാന്‍ ഇടവരുന്ന ബോംബായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
കത്ത് വി എം സുധീരന് ഇ-മെയില്‍ വഴി കൈമാറിയതായും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT