വിസിയെയും സിന്‍ഡിക്കേറ്റംഗങ്ങളേയും എസ്എഫ്ഐ ഉപരോധിച്ചു
BY Sumeera SMR27 Feb 2016 4:44 AM GMT
Sumeera SMR27 Feb 2016 4:44 AM GMT
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിസിയേയും സിന്‍ഡിക്കേറ്റംഗങ്ങളേയും രാത്രി എട്ടുവരെ എസ്എഫ്ഐക്കാര്‍ ഭരണകാര്യാലയത്തിനുള്ളില്‍ ബന്ദികളാക്കി.
വാഴ്സിറ്റി എന്‍ജിനിയറിങ് കോളജില്‍ അതിക്രമം നടത്തിയ എട്ടു വിദ്യാര്‍ഥികളുടെ സസ്പെന്ഷന് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു എസ്എഫ്ഐ ഉപരോധം. സിന്‍ഡിക്കേറ്റ് യോഗം കഴിഞ്ഞ് അംഗങ്ങളെയും വിസി, രജിസ്ട്രാര്‍, പി വി സി തുടങ്ങിയവരെയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെയും പുറത്തിറങ്ങാനോ ഭക്ഷണം കഴിക്കാനോ സമരക്കാര്‍ അനുവദിച്ചില്ല. സിന്‍ഡിക്കേറ്റംഗങ്ങളായ കെ എം നസീര്‍, ആബിദ് ഹുസൈന് തങ്ങള്‍ എന്നിവര്‍ നല്കിയ റിപോര്‍ട്ടില്‍ സസ്പെന്‍ഷനിലുള്ള വിദ്യാര്‍ഥികളെ ഡിസ്മിസ് ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.
കോളജ് പ്രിന്‍സിപ്പല്‍ നല്കിയ റിപോര്‍ട്ടിലും സ്ഥിരം പ്രശ്നക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിദ്യാര്‍ഥികളുടെ സസ്പെന്ഷന് പിന്‍വലിക്കേണ്ടെന്ന് തീരുമാനിച്ചതോടെ സിപിഎം സിന്‍ഡിക്കേറ്റംഗങ്ങളായ വിശ്വനാഥന്, മുരുകന് ബാബു, ഫാത്തിമ സുഹറ എന്നിവര്‍ ഉച്ചത്തില്‍ ബഹളം വെച്ചു സംഘര്‍ഷത്തിനൊരുങ്ങി. എന്നാല്‍ ലീഗ്-കോണ്‍ഗ്രസ് അംഗങ്ങള്‍ സസ്പെന്ഷന് പി ന്വലിക്കേണ്ടെന്ന നിലപാടിലുറച്ചുനിന്നതോടെ പോലിസ് സ്ഥലത്തെത്തി രാത്രി എട്ടോടെ സമരക്കാരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.
വാഴ്സിറ്റി എന്‍ജിനിയറിങ് കോളജില്‍ അതിക്രമം നടത്തിയ എട്ടു വിദ്യാര്‍ഥികളുടെ സസ്പെന്ഷന് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു എസ്എഫ്ഐ ഉപരോധം. സിന്‍ഡിക്കേറ്റ് യോഗം കഴിഞ്ഞ് അംഗങ്ങളെയും വിസി, രജിസ്ട്രാര്‍, പി വി സി തുടങ്ങിയവരെയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെയും പുറത്തിറങ്ങാനോ ഭക്ഷണം കഴിക്കാനോ സമരക്കാര്‍ അനുവദിച്ചില്ല. സിന്‍ഡിക്കേറ്റംഗങ്ങളായ കെ എം നസീര്‍, ആബിദ് ഹുസൈന് തങ്ങള്‍ എന്നിവര്‍ നല്കിയ റിപോര്‍ട്ടില്‍ സസ്പെന്‍ഷനിലുള്ള വിദ്യാര്‍ഥികളെ ഡിസ്മിസ് ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.
കോളജ് പ്രിന്‍സിപ്പല്‍ നല്കിയ റിപോര്‍ട്ടിലും സ്ഥിരം പ്രശ്നക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിദ്യാര്‍ഥികളുടെ സസ്പെന്ഷന് പിന്‍വലിക്കേണ്ടെന്ന് തീരുമാനിച്ചതോടെ സിപിഎം സിന്‍ഡിക്കേറ്റംഗങ്ങളായ വിശ്വനാഥന്, മുരുകന് ബാബു, ഫാത്തിമ സുഹറ എന്നിവര്‍ ഉച്ചത്തില്‍ ബഹളം വെച്ചു സംഘര്‍ഷത്തിനൊരുങ്ങി. എന്നാല്‍ ലീഗ്-കോണ്‍ഗ്രസ് അംഗങ്ങള്‍ സസ്പെന്ഷന് പി ന്വലിക്കേണ്ടെന്ന നിലപാടിലുറച്ചുനിന്നതോടെ പോലിസ് സ്ഥലത്തെത്തി രാത്രി എട്ടോടെ സമരക്കാരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT