Flash News

വിഷം ചീറ്റുന്ന പ്രസംഗവുമായി ബാലിക സരസ്വതി; വാള്‍ സൂക്ഷിക്കാനും ജിഹാദികളുടെ കഴുത്തുവെട്ടാനും ആഹ്വാനം

വിഷം ചീറ്റുന്ന പ്രസംഗവുമായി ബാലിക സരസ്വതി;  വാള്‍ സൂക്ഷിക്കാനും ജിഹാദികളുടെ കഴുത്തുവെട്ടാനും ആഹ്വാനം
X
എ പി വിനോദ്
കാസര്‍കോട്: ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്കു വാള്‍ വാങ്ങി നല്‍കണമെന്നു വിശ്വഹിന്ദു പരിഷത്ത് വനിതാനേതാവ് സാധ്വി ബാലിക സരസ്വതി. കാസര്‍കോട് ബദിയടുക്കയില്‍ നടന്ന വിരാട് ഹിന്ദു സമാജോല്‍സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഒരു ലക്ഷം രൂപ വരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണു നമ്മള്‍. എന്നാല്‍ 1000 രൂപ മുടക്കി ഒരു വാള്‍ വാങ്ങി എല്ലാ വീടുകളിലും വയ്ക്കണം. ലൗ ജിഹാദികള്‍ സ്ത്രീകളെ നോക്കിയാല്‍ അവരുടെ കഴുത്തുവെട്ടാന്‍ ഈ വാള്‍ ഉപയോഗിക്കണം.



രക്ഷാബന്ധന ദിവസം നിങ്ങള്‍ സഹോദരികള്‍ക്കു മധുരവും സമ്മാനങ്ങളും നല്‍കി അവരെ സംരക്ഷിക്കുമെന്നു വാക്കുനല്‍കുന്നു. എന്നാല്‍ പെങ്ങന്‍മാരുടെ സംരക്ഷണത്തിന് വാലു പോലെ പുറകെ നടക്കാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ക്കു വാള്‍ സമ്മാനിക്കണം. ഈ വാള്‍ കൊണ്ട് ജിഹാദികളുടെ കഴുത്തു വെട്ടാന്‍ ഉപകരിക്കും. പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങള്‍. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ. അതുകൊണ്ടു ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ചു വെട്ടണം.
ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ “ഭാരത് മാതാ കി ജയ്’ എന്നു പറയണം. അയോധ്യയില്‍ എന്നല്ല, ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി നിര്‍മിക്കാന്‍ അനുവദിക്കില്ല. പാപിയായ ബാബറെയും ഔറംഗസേബിനെയും അംഗീകരിക്കാന്‍ ആവില്ല. ഞാന്‍ മുസ്‌ലിമിന് എതിരല്ല. എപിജെ അബ്ദുല്‍ കലാമിനെയും റഹിമിനെയും ഞാന്‍ ബഹുമാനിക്കുന്നു- അവര്‍ പറഞ്ഞു.സമ്മേളനത്തില്‍ മൈക്ക് പെര്‍മിഷന്‍ നല്‍കുമ്പോള്‍ വൈകീട്ട് അഞ്ചു മണി കഴിഞ്ഞ് പരിപാടി നടത്തിയാല്‍ നേതാക്കളെ ചവിട്ടിക്കൂട്ടുമെന്ന് ഇവിടുത്തെ സിഐ പറഞ്ഞിരുന്നെന്നും ആര്‍എസ്എസുകാരോട് കളിവേണ്ടെന്നും ഹിന്ദു ഐക്യവേദി നേതാവ് പറഞ്ഞു. പോലിസുകാരന്‍ പരിശീലന സമയത്ത് മാത്രമാണു ചവിട്ടാന്‍ പഠിക്കുന്നതെന്നും എപ്പോഴും പരിശീലനം നടത്തുന്ന ആര്‍എസ്എസുകാരോട് കളി വേണ്ടെന്നും പരിപാടി എപ്പോള്‍ അവസാനിപ്പിക്കണമെന്നു സംഘാടകര്‍ തീരുമാനിക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഹരിദാസ് പറഞ്ഞു.ഹിന്ദു സംസ്‌കാരം അംഗീകരിക്കാത്തവര്‍ പാകിസ്താനില്‍ പോവണമെന്നു മംഗലാപുരത്തെ പ്രമുഖ ആര്‍എസ്എസ് നേതാവ് പ്രഭാകരഭട്ട് കല്ലടുക്ക പറഞ്ഞു. പിണറായി വിജയനും  സിദ്ധരാമയ്യയും ഹിന്ദുക്കളെ നശിപ്പിക്കാനുള്ള കുതന്ത്രങ്ങളാണു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it