വിവാഹേതര ബന്ധത്തിന് കോടതി സംരക്ഷണമുണ്ടെന്ന് യുവാവ്; ഭാര്യ ജീവനൊടുക്കി
BY kasim kzm2 Oct 2018 2:14 AM GMT
kasim kzm2 Oct 2018 2:14 AM GMT
ചെന്നൈ: 497ാം വകുപ്പ് റദ്ദാക്കിയുള്ള സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍, തന്റെ വിവാഹേതര ബന്ധത്തെ ചോദ്യംചെയ്യാന്‍ ഭാര്യക്ക് അവകാശമില്ലെന്ന് ഭര്‍ത്താവ് പറഞ്ഞതില്‍ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു. ചെന്നൈ എംജിആര്‍ നഗറില്‍ ശനിയാഴ്ച രാത്രിയാണു സംഭവം.
വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ ക്കുറ്റമല്ലെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പാറാവു ജീവനക്കാരനായ ഭര്‍ത്താവ് തന്റെ ഭാര്യയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: രണ്ടു വര്‍ഷം മുമ്പാണ് ഭാരതിനഗര്‍ സ്വദേശികളായ പുഷ്പലത(24)യും ജോണ്‍ പോള്‍ ഫ്രാങ്കഌനും(27) വിവാഹിതരായത്. പ്രണയവിവാഹമായതിനാല്‍ വീട്ടുകാരുടെ കടുത്ത എതിര്‍പ്പുകള്‍ക്കൊടുവിലായിരുന്നു വിവാഹം. എന്നാല്‍, ഭാര്യക്ക് ക്ഷയം ബാധിച്ചതോടെ ഇയാള്‍ ഭാര്യയുമായി അകന്നുകഴിയാന്‍ തുടങ്ങി. ഇതിനിടെയാണ് ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നറിയുന്നത്. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ചോദ്യംചെയ്തതോടെ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ ഫ്രാങ്കഌനെതിരേ പരാതി നല്കുമെന്നു ഭീഷണിപ്പെടുത്തി. ഇതോടെ സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടി, തനിക്കെതിരേ പരാതി നല്‍കാനാവില്ലെന്ന് ഫ്രാങ്കഌന്‍ പറഞ്ഞു. ഇതേത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് പുഷ്പലത ആത്മഹത്യ ചെയ്തതെന്ന് പോലിസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ക്കുറ്റമാക്കുന്ന 497ാം വകുപ്പ് സുപ്രിംകോടതി റദ്ദാക്കിയത്. അതേസമയം, വിവാഹേതരബന്ധത്തിന്റെ പേരില്‍ പങ്കാളികളാരെങ്കിലും ജീവനൊടുക്കിയാല്‍€ അത് ആത്മഹത്യാപ്രേരണയ്ക്കു കാരണമായ കരാര്ലംഘനമായി കണക്കാക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ ക്കുറ്റമല്ലെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പാറാവു ജീവനക്കാരനായ ഭര്‍ത്താവ് തന്റെ ഭാര്യയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: രണ്ടു വര്‍ഷം മുമ്പാണ് ഭാരതിനഗര്‍ സ്വദേശികളായ പുഷ്പലത(24)യും ജോണ്‍ പോള്‍ ഫ്രാങ്കഌനും(27) വിവാഹിതരായത്. പ്രണയവിവാഹമായതിനാല്‍ വീട്ടുകാരുടെ കടുത്ത എതിര്‍പ്പുകള്‍ക്കൊടുവിലായിരുന്നു വിവാഹം. എന്നാല്‍, ഭാര്യക്ക് ക്ഷയം ബാധിച്ചതോടെ ഇയാള്‍ ഭാര്യയുമായി അകന്നുകഴിയാന്‍ തുടങ്ങി. ഇതിനിടെയാണ് ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നറിയുന്നത്. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ചോദ്യംചെയ്തതോടെ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ ഫ്രാങ്കഌനെതിരേ പരാതി നല്കുമെന്നു ഭീഷണിപ്പെടുത്തി. ഇതോടെ സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടി, തനിക്കെതിരേ പരാതി നല്‍കാനാവില്ലെന്ന് ഫ്രാങ്കഌന്‍ പറഞ്ഞു. ഇതേത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് പുഷ്പലത ആത്മഹത്യ ചെയ്തതെന്ന് പോലിസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ക്കുറ്റമാക്കുന്ന 497ാം വകുപ്പ് സുപ്രിംകോടതി റദ്ദാക്കിയത്. അതേസമയം, വിവാഹേതരബന്ധത്തിന്റെ പേരില്‍ പങ്കാളികളാരെങ്കിലും ജീവനൊടുക്കിയാല്‍€ അത് ആത്മഹത്യാപ്രേരണയ്ക്കു കാരണമായ കരാര്ലംഘനമായി കണക്കാക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT