kannur local

വിവാഹവീട്ടില്‍ ആര്‍എസ്എസ് ആക്രമണം; തില്ലങ്കേരിയില്‍ ഇന്ന് ഹര്‍ത്താല്‍

ഇരിട്ടി: വിവാഹവീടിന് നേരെ ആര്‍എസ്എസ് ആക്രമണം. സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തില്ലങ്കേരി മാമ്പറത്തെ കോമത്ത് ശശിയുടെ വീടിന് നേരെ യാണ് ഇന്നലെ വൈകീട്ട് ബൈ ക്കുകളിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. വീടിന് നേരെ ബോംബെറിഞ്ഞശേഷം വീട്ടില്‍ കയറി വെട്ടുകയായിരുന്നു.
പരിക്കേറ്റ മാമ്പറത്തെ പ്രജീഷ്(26), വിനോദ്(36), വഞ്ഞേരിയിലെ ഹാഷിം(26) എന്നിവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോമത്ത് ശശിയുടെ മകള്‍ ആതിരയുടെ വിവാഹം കഴിഞ്ഞ് വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മീത്തലെ പുന്നാട് ഭാഗത്തുനിന്ന് ബൈക്കുകളിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമിസംഘം രക്ഷപ്പെടുന്നതിനിടെ ബൈക്ക് മറിഞ്ഞതിനെതുടര്‍ന്ന് ഒരാളെ പോലിസ് പിടികൂടിയിട്ടുണ്ട്. മട്ടന്നൂര്‍ വെമ്പടിയിലെ മാട്ടി ബൈജു എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനാണ് പിടിയിലായത്.
അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകീട്ട് ആറുവരെ തില്ലങ്കേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് സിപിഎം അറിയിച്ചു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തില്ലങ്കേരിയില്‍ കഴിഞ്ഞ ഏതാനും നാളുകളായി ആര്‍എസ്എസ് അക്രമം തുടരുകയാണ്. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് ഇരിട്ടി പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it