Flash News

വിവാഹപ്പന്തലില്‍നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടിയെ കാമുകനൊപ്പം വിട്ടയച്ചു

വിവാഹപ്പന്തലില്‍നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടിയെ കാമുകനൊപ്പം വിട്ടയച്ചു
X
court

കൊയിലാണ്ടി: വിവാഹപ്പന്തലില്‍നിന്ന് കാമുകന്റെ കൂടെ ബൈക്കില്‍ ഒളിച്ചോടിയ പെണ്‍കുട്ടിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെ കൂടെ വിട്ടയച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹം പന്തലില്‍ നിന്ന് പെണ്‍കുട്ടി കാമുകനൊപ്പം കടന്നുകളഞ്ഞത്.  വിവാഹസല്‍ക്കാരത്തിനെത്തിയ കോളജ് കൂട്ടുകാരോടൊപ്പം ഫോട്ടോയെടുക്കാനെന്നു പറഞ്ഞ് വീടിനടുത്ത റോഡിലേക്ക് പോകുകയും അവിടെ കാത്തുനിന്ന കാമുകന്റെ കൂടെ പെണ്‍കുട്ടി ബൈക്കില്‍ കടന്നുകളയുകയുമായിരുന്നു. വിവാഹ വേഷത്തിലാണ് പെണ്‍കുട്ടി പോയത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച നാട്ടുകാര്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു.  ചൊവ്വാഴ്ച ഉച്ചയ്ക്കാണ്് ഇരുവരും പയ്യോളി സ്‌റ്റേഷനില്‍ ഹാജരായത്. തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി സി.ഐ ഇരുവരെയും കസ്റ്റഡിയിലെടുത്തു. വൈകുന്നേരം ആറു മണിയോടെ കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മജിസ്‌ട്രേറ്റ് ഡൊണാള്‍ഡ് സെക്കുറ ഇരുവരുമായി സംസാരിച്ചു.
തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.ഇതേതുടര്‍ന്നാണ് കാമുകന്റെ കൂടെ വിട്ടയച്ചത്. വീട്ടില്‍ നിന്ന് കടന്നുകളയുമ്പോള്‍ പെണ്‍കുട്ടി ധരിച്ച സ്വര്‍ണാഭരണങ്ങള്‍ വീട്ടുകാര്‍ക്ക് തിരിച്ചുനല്‍കി. ഏഴരയോടെ പോലിസ് സുരക്ഷയിലാണ് ഇവരെ വീട്ടിലേക്ക് കൊണ്ടുപോയത്.  നമ്പ്രത്തുകര സംസ്‌കൃത കോളജില്‍ ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും. കാവുംവട്ടത്താണ് പെണ്‍കുട്ടിയുടെ വീട്.
Next Story

RELATED STORIES

Share it