വിവര മോഷണക്കമ്പനിയെ ഉപയോഗിച്ചതും വളര്‍ത്തിയതും ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികളോ ?
BY ajay G.A.G28 March 2018 3:44 PM GMT
X
ajay G.A.G28 March 2018 3:44 PM GMT
ന്യൂഡല്‍ഹി : ഫെയ്സ്ബുക്ക് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയ ബ്രിട്ടീഷ് രാഷ്ട്രീയ കണ്‍സള്‍ട്ടിംഗ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തല്‍ പ്രതിക്കൂട്ടിലാക്കുന്നത്് ഇന്ത്യയിലെ ഇന്റലിജന്‍സ്് ഏജന്‍സികളെയും സര്‍ക്കാരിനെത്തന്നെയും. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ചു വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനി ഇന്ത്യയിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ തണലിലും പിന്തുണയോടും കൂടിയാണ് വളര്‍ന്നത്് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളില്‍ തീവ്രജിഹാദിസത്തെ നേരിടുന്നതിനുള്ള ഗവേഷണപദ്ധതികളില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മാതൃസ്ഥാപനമായ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ ലാബോറട്ടറീസ് (എസ്സിഎല്) പ്രവര്‍ത്തിച്ചിരുന്നതായാണ് കമ്പനിയുടെ മുന്റിസര്ച് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വൈലി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിട്ടുള്ളത്. കേരളം, പശ്ചിമ ബംഗാള്‍, അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, യുപി എന്നിവിടങ്ങളില്‍ തീവ്ര ജിഹാദിസത്തെ നേരിടുന്നതിനായുള്ള രാജ്യാന്തര പരിപാടിയെ പിന്തുണയ്ക്കുന്നതിനുള്ള റിസര്‍ച്ച് കമ്യൂണിക്കേഷന്‍ കാംപയിന് നടത്തുവാന്‍ 2007ല്‍ എസ്സിഎല് നിയോഗിക്കപ്പെട്ടുവെന്നാണ് വൈലിയുടെ വെളിപ്പെടുത്തല്‍. ആരാണ് കമ്പനിയെ ഇത്തരം നിയോഗിച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ജോലിയുടെ സ്വഭാവം സൂചിപ്പിക്കുന്നത്് ഇന്ത്യയിലെ സര്‍ക്കാര്‍ ഇന്റലിജന്‍സ് സംവിധാനങ്ങളിലേക്ക്് തന്നെയാണ്. കമ്പനി ഇന്ത്യയില്‍ ഏറ്റെടുത്ത്് നടത്തിയ മറ്റു ഗവേഷണപ്രവര്‍ത്തനങ്ങള്‍ വിവിധ രാഷ്ട്രീയപാര്ട്ടികള്ക്ക്് വേണ്ടിയാണെങ്കിലും ഏതെങ്കിലും രാഷ്ട്രീയപാര്ട്ടിയാകില്ല ഇത്തരമൊരു ഗവേഷണത്തിന് നിര്‍ദേശം നല്കിയിട്ടുണ്ടാവുക എന്നത് അനുമാനിക്കാവുന്നതേയുള്ളൂ.
ഫേസ്ബുക്ക്്്് അത്ര സജീവമല്ലാതിരുന്ന കാലത്ത്് ഇമെയില്‍ ചോര്‍ത്തല്‍ അടക്കമുള്ള നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്് കമ്പനിയെ ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്്.
ഇത്തരം പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങളും സര്‍ക്കാര്‍ എസ്സിഎല്ലിന്റെ സൗകര്യത്തിനായി ലഭ്യമാക്കിയിട്ടുമുണ്ടാകാം. എസ്സിഎല് കമ്പനിയുടെയും കേംബ്രിഡ്ജ് അനലിറ്റിക്കയുടെയും ഇന്ത്യയിലെ പില്ക്കാല പ്രവര്‍ത്തനങ്ങള്‍ക്ക്് (ജാതി തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക്് ബൂത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതുള്‍പ്പടെ) ആവശ്യമായ അടിത്തറ രൂപപ്പെട്ടതും രാജ്യത്തെ ഇന്റലിജന്‍സ്് സംവിധാനങ്ങള്‍ അകമഴിഞ്ഞ്
നല്കിയ ഈ സഹായസഹകരണങ്ങള്‍ തന്നെയാണ് എന്നാണ് ഇതോടെ വ്യക്തമാകുന്നത്.
ആധാര്‍ ഉള്‍പ്പടെയുള്ള വിവരശേഖരണമാര്ഗങ്ങളുമായി ബന്ധപ്പെട്ട്് വ്യക്തികളുടെ സ്വകാര്യതയെ സംബന്ധിച്ച ഉയരുന്ന ആശങ്കകളെയും ശരിവെയ്ക്കുന്നതാണ് ഇന്ത്യയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്് ഇത്തരമൊരു വിവരചോരണക്കമ്പനിയുമായുള്ള അവിശുദ്ധ ബന്ധം.
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT