വിവരാവകാശ കമ്മീഷനുകളിലെ ഒഴിവുകള്സര്ക്കാരുകള് സത്യവാങ്മൂലം സമര്‍പ്പിക്കണം
BY kasim kzm28 July 2018 3:29 AM GMT
kasim kzm28 July 2018 3:29 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മീഷനുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ സുപ്രിംകോടതിക്ക് ഉല്‍ക്കണ്ഠ. വിഷയത്തില്‍ കേന്ദ്രവും കേരളമടക്കം ഏഴു സംസ്ഥാന സര്‍ക്കാരുകളും ഒഴിവുകള്‍ കൃത്യമായി ചൂണ്ടിക്കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എ കെ സിക്രി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
സംസ്ഥാനങ്ങളിലെയും കേന്ദ്ര വിവരാവകാശ കമ്മീഷനുകളിലെയും ഒഴിവുകള്‍ നികത്തുന്നതിനു സ്വീകരിച്ച നടപടിക്രമങ്ങളും ഒഴിവുകള്‍ നികത്തുന്ന തിയ്യതിയും ഉള്‍ക്കൊള്ളിച്ച് നാലാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ നാല് ഒഴിവുകള്‍ ഇപ്പോഴും നികത്താനുണ്ട്. ഇതു കൂടാതെ അടുത്ത ഡിംസബര്‍ മാസത്തോടെ മറ്റു നാലു പേര് കൂടി വിരമിക്കുന്നതോടെ അവരുടെ ഒഴിവുകളും വരും. 2016ല്‍ ഒഴിവുകള്‍ നികത്തുന്നതിനായി പരസ്യം ചെയ്തിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും നികത്താത്തതെന്ന് വാദത്തിനിടെ, കേന്ദ്രത്തോട് സുപ്രിംകോടതി ആരാഞ്ഞു.
എന്തുകൊണ്ടാണ് ഒഴിവുകള്‍ നികത്താത്തതെന്നതിനു കാരണം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്ന് കോടതി കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദിനോട് ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന് പുറമെ, കേരളം, നാഗാലാന്‍ഡ്, പശ്ചിമബംഗാള്‍, ഒഡീഷ, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളോടാണ് വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ ഇതുവരെ കമ്മീഷന് രൂപീകരിച്ചിട്ടില്ല. കേരളത്തില്‍ ഏകാംഗ കമ്മീഷനാണ് പ്രവര്‍ത്തിക്കുന്നത്. 10 അംഗങ്ങളുടെ തസ്തികയാണ് ഇവിടെ ഒഴിഞ്ഞുകിടക്കുന്നതെന്നും ഹരജിക്കാര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി.
വിവരാവകാശ പ്രവര്‍ത്തകനായ അഞ്ജലി ഭരതരാജ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. നാലാഴ്ചയ്ക്കു ശേഷം ഹരജി വീണ്ടും പരിഗണിക്കും.
സംസ്ഥാനങ്ങളിലെയും കേന്ദ്ര വിവരാവകാശ കമ്മീഷനുകളിലെയും ഒഴിവുകള്‍ നികത്തുന്നതിനു സ്വീകരിച്ച നടപടിക്രമങ്ങളും ഒഴിവുകള്‍ നികത്തുന്ന തിയ്യതിയും ഉള്‍ക്കൊള്ളിച്ച് നാലാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ നാല് ഒഴിവുകള്‍ ഇപ്പോഴും നികത്താനുണ്ട്. ഇതു കൂടാതെ അടുത്ത ഡിംസബര്‍ മാസത്തോടെ മറ്റു നാലു പേര് കൂടി വിരമിക്കുന്നതോടെ അവരുടെ ഒഴിവുകളും വരും. 2016ല്‍ ഒഴിവുകള്‍ നികത്തുന്നതിനായി പരസ്യം ചെയ്തിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും നികത്താത്തതെന്ന് വാദത്തിനിടെ, കേന്ദ്രത്തോട് സുപ്രിംകോടതി ആരാഞ്ഞു.
എന്തുകൊണ്ടാണ് ഒഴിവുകള്‍ നികത്താത്തതെന്നതിനു കാരണം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്ന് കോടതി കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദിനോട് ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന് പുറമെ, കേരളം, നാഗാലാന്‍ഡ്, പശ്ചിമബംഗാള്‍, ഒഡീഷ, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളോടാണ് വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ ഇതുവരെ കമ്മീഷന് രൂപീകരിച്ചിട്ടില്ല. കേരളത്തില്‍ ഏകാംഗ കമ്മീഷനാണ് പ്രവര്‍ത്തിക്കുന്നത്. 10 അംഗങ്ങളുടെ തസ്തികയാണ് ഇവിടെ ഒഴിഞ്ഞുകിടക്കുന്നതെന്നും ഹരജിക്കാര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി.
വിവരാവകാശ പ്രവര്‍ത്തകനായ അഞ്ജലി ഭരതരാജ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. നാലാഴ്ചയ്ക്കു ശേഷം ഹരജി വീണ്ടും പരിഗണിക്കും.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT