വിദ്യാര്‍ഥിനി വീട്ടുതടങ്കലില്‍; ഡിവൈഎസ്പി അനേ്വഷിക്കണം: മനുഷ്യാവകാശ കമ്മീഷന്
BY kasim kzm20 March 2018 3:36 AM GMT
kasim kzm20 March 2018 3:36 AM GMT
കൊച്ചി: ഗവ. ലോ കോളജില്‍ പഠിക്കുന്ന അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനിയെ വീട്ടുതടങ്കലിലാക്കിയെന്ന പരാതി ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദേ്യാഗസ്ഥന് അനേ്വഷിച്ച് റിപോര്‍ട്ട് ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്.
സഹപാഠിയായ വിദ്യാര്‍ഥിനി രഹസ്യമായി കമ്മീഷന് അയച്ച പരാതിയിലാണ് കമ്മീഷന് ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് റൂറല്‍ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.
പെരുമ്പാവൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയെയാണ് വീട്ടുതടങ്കലിലാക്കിയത്. വിദ്യാര്‍ഥിനി കഴിഞ്ഞ കുറെ ദിവസങ്ങളായി ക്ലാസില്‍ വന്നിരുന്നില്ല. സഹപാഠികള്‍ നടത്തിയ അനേ്വഷണത്തില്‍ വിദ്യാര്‍ഥിനിയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായി വീട്ടുതടങ്കലില്‍ പാര്പ്പിച്ചിരിക്കുകയാണെന്നറിഞ്ഞു. വിദ്യാര്‍ഥിനി ക്ഷീണിതയാണെന്ന് പരാതിയില്‍ പറയുന്നു. വിദ്യാഥിനിക്ക് പഠിക്കാനാണ് താല്പര്യം. മാര്‍ച്ച് 31ന് സെമസ്റ്റര്‍ അവസാനിക്കും. ക്ലാസില്‍ വന്നില്ലെങ്കില്‍ പരീക്ഷ എഴുതാനാവില്ല. കുട്ടിയെ രക്ഷകര്‍ത്താക്കളാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പഠിത്തം മതിയാക്കി വിവാഹം കഴിപ്പിക്കുന്നതിനു വേണ്ടിയാണത്രേ ഇത്. പരാതിക്കാരിയുടെ പേരില്ലെങ്കിലും പരാതി സംഗതി അതീവ ഗൗരവകരമാണെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
എറണാകുളം ജില്ലാ റൂറല്‍ പോലിസ് മേധാവി സംഭവം ഗൗരവമായി കണക്കിലെടുത്ത് സത്യസന്ധമായ രീതിയില്‍ അനേ്വഷണം നടത്തണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. കേസ് ഏപ്രില്‍ 16ന് എറണാകുളത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
സഹപാഠിയായ വിദ്യാര്‍ഥിനി രഹസ്യമായി കമ്മീഷന് അയച്ച പരാതിയിലാണ് കമ്മീഷന് ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് റൂറല്‍ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.
പെരുമ്പാവൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയെയാണ് വീട്ടുതടങ്കലിലാക്കിയത്. വിദ്യാര്‍ഥിനി കഴിഞ്ഞ കുറെ ദിവസങ്ങളായി ക്ലാസില്‍ വന്നിരുന്നില്ല. സഹപാഠികള്‍ നടത്തിയ അനേ്വഷണത്തില്‍ വിദ്യാര്‍ഥിനിയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായി വീട്ടുതടങ്കലില്‍ പാര്പ്പിച്ചിരിക്കുകയാണെന്നറിഞ്ഞു. വിദ്യാര്‍ഥിനി ക്ഷീണിതയാണെന്ന് പരാതിയില്‍ പറയുന്നു. വിദ്യാഥിനിക്ക് പഠിക്കാനാണ് താല്പര്യം. മാര്‍ച്ച് 31ന് സെമസ്റ്റര്‍ അവസാനിക്കും. ക്ലാസില്‍ വന്നില്ലെങ്കില്‍ പരീക്ഷ എഴുതാനാവില്ല. കുട്ടിയെ രക്ഷകര്‍ത്താക്കളാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പഠിത്തം മതിയാക്കി വിവാഹം കഴിപ്പിക്കുന്നതിനു വേണ്ടിയാണത്രേ ഇത്. പരാതിക്കാരിയുടെ പേരില്ലെങ്കിലും പരാതി സംഗതി അതീവ ഗൗരവകരമാണെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
എറണാകുളം ജില്ലാ റൂറല്‍ പോലിസ് മേധാവി സംഭവം ഗൗരവമായി കണക്കിലെടുത്ത് സത്യസന്ധമായ രീതിയില്‍ അനേ്വഷണം നടത്തണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. കേസ് ഏപ്രില്‍ 16ന് എറണാകുളത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT