വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: സ്ത്രീയടക്കം നാലുപേര്‍ അറസ്റ്റില്‍

വൈക്കം: പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഒരു സ്ത്രീയടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. വൈക്കം വലിയകവല റിലയന്‍സ് പെട്രോള്‍ പമ്പിന് സമീപം സിറാജ് മന്‍സിലില്‍ സിറാജ് (28), ടി വി പുരം കണ്ണുകെട്ടുശ്ശേരിയില്‍ ചാണിയില്‍ അനീഷ് (38), ടി വി പുരം ചെമ്മനത്തുകര വെളിയില്‍ ഉണ്ണികൃഷ്ണന്‍ (35), പൂത്തോട്ട പഴംപള്ളി വീട്ടില്‍ സിജി തോമസ്(42) എന്നിവരെയാണ് പോലിസ് അറസ്റ്റു ചെയ്തത്. കോട്ടയം സ്വദേശി ജിറ്റോ(45)യെ പോലിസ് അന്വേഷിച്ചുവരികയാണ്.
പെണ്‍കുട്ടിയെ കഴിഞ്ഞ 21ാം തിയ്യതി മുതല്‍ കാണാതായതായി മാതാപിതാക്കള്‍ വൈക്കം പോലിസില്‍ പരാതിപ്പെട്ടിരുന്നു. പോലിസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയെ 23ാം തിയ്യതി രാവിലെ വൈക്കം താലൂക്ക് ആശുപത്രിക്ക് സമീപത്തുവച്ച് കണ്ടെത്തി. ചോദ്യം ചെയ്തതില്‍ കുട്ടി പീഡനവിവരം പോലിസിനെ അറിയിക്കുകയായിരുന്നു. [related]
പെണ്‍കുട്ടിയെ ഫേസ്ബുക്കുവഴി പരിചയപ്പെട്ട സിറാജ് പിന്നീട് തന്റെ കൈയില്‍ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത പടമുണ്ടെന്നും അത് ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തുമെന്നും പെണ്‍കുട്ടിയോട് പറഞ്ഞു. തുടര്‍ന്ന് സിറാജിന്റെ അടുപ്പക്കാരിയായ സിജി തോമസ് പൂത്തോട്ടയിലെ പാലത്തിനു സമീപം പെണ്‍കുട്ടിയുമായി കാത്തുനില്‍ക്കുകയും സിറാജും സുഹൃത്തുക്കളും അവരെ ഉദയംപേരൂരിന് സമീപമുള്ള സ്വകാര്യ ലോഡ്ജില്‍ എത്തിക്കുകയുമായിരുന്നു. സിറാജിന്റെ സുഹൃത്തായ ജിറ്റോ പെണ്‍കുട്ടിയുടെ പിതാവാണെന്നും സിജി തോമസ് മാതാവാണെന്നും ലോഡ്ജുകാരെ തെറ്റിദ്ധരിപ്പിച്ച് മുറിയെടുക്കുകയാണുണ്ടായത്. സിറാജും മറ്റ് സുഹൃത്തുക്കളും അതേ ലോഡ്ജില്‍ തന്നെ മറ്റൊരു മുറിയും വാടകയ്‌ക്കെടുത്തു. ഇവിടെ വച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് വൈക്കത്തെ ഒരു സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് വീണ്ടും പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. കോടതിയില്‍ ഹാജരാക്കിയെ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it