വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം: മാനസിക പീഡനമെന്ന് ബന്ധുക്കള്‍

മാനന്തവാടി: നഴ്‌സിങ് വിദ്യാര്‍ഥിനി വിഷം കഴിച്ച് ആത്മഹത്യ—ക്കു ശ്രമിച്ചത് പഠനസ്ഥാപനത്തില്‍ നിന്നുള്ള മാനസിക പീഡനം മൂലമാണെന്നു ബന്ധുക്കള്‍ ആരോപിച്ചു. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ നഴ്‌സിങ് സ്ഥാപനത്തില്‍ ഒന്നാംവര്‍ഷ ജനറല്‍ നഴ്‌സിങിന് പഠിക്കുന്ന എടവക കുന്നുമംഗലം സ്വദേശിനിയാണ് മെര്‍ക്കുറി കഴിച്ച് ആത്മഹത്യ—ക്ക് ശ്രമിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളജിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ റാഗിങിന്റെ ഭാഗമായി മാനസികമായി പീഡിപ്പിച്ചിരുന്നതായി കുട്ടി രക്ഷിതാക്കളോട് പരാതിപ്പെട്ടിരുന്നു. ഇതുപ്രകാരം കോളജിലെത്തി അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടികളുണ്ടായില്ലെന്നു രക്ഷിതാക്കള്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ഒറ്റപ്പെടുത്തി പീഡിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമുണ്ടായതെന്നാണ് ബന്ധുക്കളുടെ ആരോപണം. മെഡിക്കല്‍ കോളജ് പോലിസിലും ഇതേ മൊഴിയാണ് നല്‍കിയിരുന്നത്. എന്നാല്‍, കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയോ റാഗിങിന് വിധേയമാക്കുകയോ ചെയ്തതായി യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നു കോളജ് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it