വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സനെതിരേ ആരോപണവുമായി എല്‍ഡിഎഫ്
BY kasim kzm21 May 2018 4:48 AM GMT
kasim kzm21 May 2018 4:48 AM GMT
പത്തനംതിട്ട: ആനപ്പാറ സ്കൂളില്‍ കെട്ടിട നിര്‍മാണ ഉദ്ഘാടന ചടങ്ങിനിടെ യുഡിഎഫ് കൗണ്‍സിലര്‍ സ്വീകരിച്ച ധിക്കാര നടപടി അപലപനീയമാണെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലറായ വി എ ഷാജഹാന്റെ മുന്‍കൈ പ്രവര്‍ത്തനത്തിലാണ് സ്കൂളിന്റെ അറ്റകുറ്റപ്പണിക്കായി 45 ലക്ഷം രൂപ അനുവദിച്ചത്. ഇതിന്റെ നിര്‍മാണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എത്തിയ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ഷെരീഫ്, തന്റെ പേര് ശിലാഫലകത്തില്‍ വെച്ചില്ലെന്ന് പറഞ്ഞ് ചടങ്ങില്‍ എത്തിയവരുടെ മുന്നില്‍വെച്ച് ഷാജഹാനെ അധിഷേപിക്കുകയായും പരിപാടി അലങ്കോലപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് വാക്കേറ്റമുണ്ടായപ്പോള്‍ ഇത് പരിഹരിക്കാതെ ഉദ്ഘാടക നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് മടങ്ങുകകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഉയര്‍ന്നു വരികയും കൗണ്‍സിലംഗങ്ങള്‍ ചര്‍ച്ച ചെയ്യുകയും വിഷയം പരിഹരിക്കുകയും ചെയ്തതാണ്.
കൗണ്‍സില്‍ തീരുമാനം അവഗണിച്ച് ബീന ഷെരീഫ് വീണ്ടും പത്തനംതിട്ട പോലീസില്‍ പരാതി നല്കി. വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായിരിക്കെ നഗരസഭയുടെ വിവിധ പരിപാടികളില്‍ ക്രമക്കേടുകള്‍ നടത്തിയ വിഷയങ്ങള്‍ വി എ ഷാജഹാന് ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് അംഗങ്ങള്‍ മുമ്പ് പലപ്പോഴും കൗണ്‍സിലില്‍ ഉയര്‍ത്തി കാട്ടിയിരുന്നു.
വേനല്‍ക്കാല മേടത്തുമ്പി പരിപാടിയില്‍ വ്യാജ വൗച്ചറുകള്‍ ഉപയോഗിച്ച് പണം കൈപ്പറ്റിയതില്‍ ഓഡിറ്റ് ഒബ്ജക്ഷന് ഉണ്ടായിരുന്നു. ബീനയുടെ വാര്‍ഡിലെ മാനസിക വൈകില്യമുള്ള കുട്ടിക്ക് സ്കോളര്‍ഷിപ്പ് നിഷേധിച്ച സംഭവത്തില്‍ അവര്‍ക്കെതിരെ മനുഷ്യാവകാശ കമീഷനിലും ലീഗല്‍ സര്‍വീസ് അതോറിറ്റിയിലും പരാതി നിലനില്‍ക്കുന്നുണ്ട്.
കേരളോത്സവം പരിപാടി നടത്തിപ്പില്‍ ക്രമക്കേട് നടത്തി പണംതട്ടിയ സംഭവവും എല്‍ഡിഎഫ് ഉന്നയിച്ചിട്ടുണ്ട്. ഇതിനെ രാഷ്ട്രീയവും നിയമപരവുമായി നേരിടുമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി ലീഡര്‍ വി മുരളീധരന്, സെക്രട്ടറി പി കെ അനീഷ് പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലറായ വി എ ഷാജഹാന്റെ മുന്‍കൈ പ്രവര്‍ത്തനത്തിലാണ് സ്കൂളിന്റെ അറ്റകുറ്റപ്പണിക്കായി 45 ലക്ഷം രൂപ അനുവദിച്ചത്. ഇതിന്റെ നിര്‍മാണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എത്തിയ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ഷെരീഫ്, തന്റെ പേര് ശിലാഫലകത്തില്‍ വെച്ചില്ലെന്ന് പറഞ്ഞ് ചടങ്ങില്‍ എത്തിയവരുടെ മുന്നില്‍വെച്ച് ഷാജഹാനെ അധിഷേപിക്കുകയായും പരിപാടി അലങ്കോലപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് വാക്കേറ്റമുണ്ടായപ്പോള്‍ ഇത് പരിഹരിക്കാതെ ഉദ്ഘാടക നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് മടങ്ങുകകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഉയര്‍ന്നു വരികയും കൗണ്‍സിലംഗങ്ങള്‍ ചര്‍ച്ച ചെയ്യുകയും വിഷയം പരിഹരിക്കുകയും ചെയ്തതാണ്.
കൗണ്‍സില്‍ തീരുമാനം അവഗണിച്ച് ബീന ഷെരീഫ് വീണ്ടും പത്തനംതിട്ട പോലീസില്‍ പരാതി നല്കി. വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായിരിക്കെ നഗരസഭയുടെ വിവിധ പരിപാടികളില്‍ ക്രമക്കേടുകള്‍ നടത്തിയ വിഷയങ്ങള്‍ വി എ ഷാജഹാന് ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് അംഗങ്ങള്‍ മുമ്പ് പലപ്പോഴും കൗണ്‍സിലില്‍ ഉയര്‍ത്തി കാട്ടിയിരുന്നു.
വേനല്‍ക്കാല മേടത്തുമ്പി പരിപാടിയില്‍ വ്യാജ വൗച്ചറുകള്‍ ഉപയോഗിച്ച് പണം കൈപ്പറ്റിയതില്‍ ഓഡിറ്റ് ഒബ്ജക്ഷന് ഉണ്ടായിരുന്നു. ബീനയുടെ വാര്‍ഡിലെ മാനസിക വൈകില്യമുള്ള കുട്ടിക്ക് സ്കോളര്‍ഷിപ്പ് നിഷേധിച്ച സംഭവത്തില്‍ അവര്‍ക്കെതിരെ മനുഷ്യാവകാശ കമീഷനിലും ലീഗല്‍ സര്‍വീസ് അതോറിറ്റിയിലും പരാതി നിലനില്‍ക്കുന്നുണ്ട്.
കേരളോത്സവം പരിപാടി നടത്തിപ്പില്‍ ക്രമക്കേട് നടത്തി പണംതട്ടിയ സംഭവവും എല്‍ഡിഎഫ് ഉന്നയിച്ചിട്ടുണ്ട്. ഇതിനെ രാഷ്ട്രീയവും നിയമപരവുമായി നേരിടുമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി ലീഡര്‍ വി മുരളീധരന്, സെക്രട്ടറി പി കെ അനീഷ് പറഞ്ഞു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT