malappuram local

വിദ്യാഭ്യാസ മേഖലയില്‍ മലപ്പുറം ജില്ലയോടുള്ള അവഗണന; എസ്ഡിപിഐ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

മലപ്പുറം: മലപ്പുറം ജില്ലയില്‍നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുപോലും ഉപരിപഠനത്തിന് അവസരമില്ലാതെ പുറത്തു നില്‍ക്കുമ്പോള്‍ പ്രശ്‌നപരിഹാരത്തിന് സ്‌കൂളുകളിലും കോളജുകളിലും അധിക ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. മാറിമാറി അധികാരത്തില്‍ വരുന്ന ഇടതു-വലത് ഭരണകൂടങ്ങള്‍ ജില്ലയോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. ദീര്‍ഘകാലം വിദ്യാഭ്യാസം കൈകാര്യം ചെയ്ത മുസ്്‌ലിം ലീഗിനും ഈ  പ്രതിസന്ധിയില്‍ വലിയ പങ്കുണ്ട്.
ഓരോ വര്‍ഷവും നേരിയ സീറ്റ് വര്‍ധന നടത്തി അഡ്മിഷന്‍ നേടിയവരുടെ പരിമിതമായ സൗകര്യങ്ങള്‍ പോലും പ്രതിസന്ധിയിലാക്കുകയാണ് സര്‍ക്കാര്‍. മറ്റു ജില്ലകളില്‍ പ്ലസ് വണ്ണിനും ഡിഗ്രി കോഴ്‌സുകള്‍ക്കും ചേരാന്‍ ആളില്ലാതെ സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോള്‍ മലപ്പുറത്ത് ഉന്നത വിജയം നേടിയവര്‍ക്കുപോലും ഉയര്‍ന്ന ഫീസ് നല്‍കി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന ദുര്‍ഗതിയാണുള്ളത്. ഇടതു-വലത് കക്ഷികള്‍ക്ക് മലപ്പുറത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണണം എന്ന ബോധമുദിക്കുന്നത്  പ്രതിപക്ഷത്തിരിക്കുമ്പോഴാണ്. അധികാരമുള്ളപ്പോള്‍ യുക്തമായ നടപടി കൈകൊള്ളുന്നതിനു പകരം ഭരണം നഷ്ടപ്പെടുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി നടത്തുന്ന വാചകക്കസര്‍ത്തുകള്‍ മലപ്പുറത്തെ ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. ജില്ലയുടെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരം കാണുന്നതിനായി ആരംഭിച്ച എമേര്‍ജിങ് മലപ്പുറം എന്ന പരിപാടിയുടെ ഭാഗമായാണ് കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് മാര്‍ച്ച് ഉദ്്ഘാടനം ചെയ്തു. എ കെ അബ്ദുല്‍ മജീദ്, അഡ്വ.സാദിഖ് നടുത്തൊടി, എം പി മുസ്തഫ, അഹമ്മദ് നിഷാദ് സംസാരിച്ചു.
Next Story

RELATED STORIES

Share it