വിദേശ മദ്യം വില്പന നടത്തിയ അഭിഭാഷകന് പിടിയില്‍
BY kasim kzm23 Dec 2017 3:58 AM GMT
kasim kzm23 Dec 2017 3:58 AM GMT
ചേര്‍പ്പ്: വിദേശമദ്യ വില്പന നടത്തിയ അഭിഭാഷകനെ തൃശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഷാഡോ എക്സൈസ് സംഘവും ചേര്‍പ്പ് റേഞ്ച് ഓഫിസ് സംഘവും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടി. പെരിങ്ങോട്ടുകര കോണഞ്ചേരി ശൈലന് എന്ന ശൈലേന്ദ്രനാഥി(43)നെയാണ് 4.700 ലിറ്റര്‍ വിദേശമദ്യവും മറ്റുപകരണങ്ങളും വില്പന തുകയായ 6100 രൂപയും സഹിതം ചേര്‍പ്പ് എക്സൈസ് ഇന്‍സ്പെക്ടര്‍ എ ജിജി പോള്‍ അറസ്റ്റ് ചെയ്തത്. തൃശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ടി വി റാഫേലിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പ്രത്യേക റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. തൃശൂരിലെ കോടതികളില്‍ പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകനാണ്. തമിഴ്നാട്ടുകാരായ ചില സഹായികളോടൊത്തു മൂന്നു ലിറ്റര്‍ വീതം വിദേശമദ്യം വാങ്ങി സ്വന്തം വീട് കേന്ദ്രീകരിച്ചാണ് ഇയാള്‍ മദ്യവില്പന നടത്തിവന്നത്. 180 മി.ലിറ്റര്‍, 250 മി.ലിറ്റര്‍ വീതം ചെറിയ കുപ്പികളിലാക്കി 200, 300 രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. ബിവറേജസ് അവധിദിനങ്ങളില്‍ ധാരാളം വിദേശമദ്യം സ്റ്റോക്ക് ചെയ്താണ് വില്പന നടത്തിവന്നത്. ഇയാള്‍ക്കെതിരേ അന്തിക്കാട് പോലിസ് സ്റ്റേഷനില്‍ ഒരു അബ്കാരി കേസ് നിലവിലുണ്ട്. കെ എസ് സതീഷ്കുമാര്‍, കെ യു ബൈജു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ കെ വല്സന്, ടി ജെ ജോജോ, ഡെല്സന് കെ ഡേവിസ്, പി ശശികുമാര്‍, കെ കെ രാജു, എ എം ദേവരാജന്‍, ഒ ജെ രാജീവ്, വി ആര് ജോര്‍ജ്, പി എസ് സിജന് എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT