വികലാംഗനെ തട്ടിക്കൊണ്ട് പോയി പണവും സ്വര്‍ണവും തട്ടിയ കേസില്‍ നാലുപേര്‍ പിടിയില്‍
BY fousiya sidheek22 Jun 2017 7:23 AM GMT
fousiya sidheek22 Jun 2017 7:23 AM GMT
മരട്: വികലാംഗനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് പണവും സ്വര്‍ണവും തട്ടിയ കേസില്‍ നാലുപേര്‍ പിടിയിലായി. തട്ടിക്കൊണ്ട് മര്‍ദ്ദിച്ചു എന്ന കേസില്‍ ആന്റണി ആശാംപറമ്പിലിനെതിരേ മുമ്പ് പരാതി കൊടുത്ത നെട്ടൂര്‍ സ്വദേശി ശുക്കൂര്‍ അടക്കം നാലുപേരാണ് വികലാംഗനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണവും സ്വര്‍ണവും തട്ടിയ കേസില്‍ പിടിയിലായത്. മരട് സ്വദേശിയും വികലാംഗനുമായ കൊല്ലംപറമ്പില്‍ രാജേഷ് എന്നയാളെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുകയും മൂന്നര പവന്റെ മാലയും നാല്പതിനായിരം രൂപയും മൊബൈല്‍ ഫോണും എടിഎം കാര്‍ഡും തട്ടിയെടുത്ത കേസില്‍ ചാലക്കുടി പരിയാരം വെറ്റിലപ്പാറ പല്ലിശ്ശേരി വീട്ടില്‍ രാജേഷ് (37), മുപ്പത്തടം കാരോത്ത് കുന്ന് കൊമ്പത്തില്‍ വീട്ടില്‍ വിനീഷ് (37), മുപ്പത്തടം ആലുങ്കല്‍ പറമ്പ് കുന്നുമ്മേല്‍ വീട്ടില്‍ പ്രമോദ് (34), മരട് നെട്ടൂര്‍ ഹിറാ മസ്ജിദിന് സമീപം ആലുങ്കല്‍ പറമ്പ് വീട്ടില്‍ ഷുക്കൂര്‍ (50) എന്നിവരടങ്ങുന്ന സംഘത്തെയാണ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേഷിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ പോലിസ് ഇന്‍സ്പെക്ടര്‍ പി എസ് ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMT