Idukki local

വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന്; അംഗപരിമിത യുവാവിന് ക്രൂരമര്‍ദനം

തൊടുപുഴ: വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് അംഗപരിമിതനായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ കാളിയാര്‍ വട്ടക്കുന്നേല്‍ മഞ്ജുഷിനെ തൊടുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് വണ്ടമറ്റത്തു വച്ചാണ് സംഭവം. 20 വര്‍ഷത്തോളമായി അരയ്ക്കു താഴോട്ട് തളര്‍ന്ന മഞ്ജുഷ് അതിനെ അതിജീവിച്ചുകൊണ്ട് വൈകല്യമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന കാറിലാണ് യാത്ര ചെയ്യുന്നത്. അവശതകള്‍ മറന്ന് ഇടയ്ക്കിടെ സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ പോവുമായിരുന്നു. അങ്ങനെയാണ് വണ്ടമറ്റത്തുള്ള സുഹൃത്തുക്കളെ കാണാനെത്തിയത്. റോഡില്‍ വാഹനം നിര്‍ത്തിയ സമയം പിന്നാലെ വന്ന വണ്ടമറ്റം നെല്ലിമല പുത്തന്‍പുര എന്‍ ജെ ഷൈജോയുടെ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്ന് മഞ്ജുഷിന്റെ പരാതിയില്‍ പറയുന്നു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരെ ഇയാള്‍ ഭീഷണിപ്പെടുത്തിയതായും അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പറയുന്നു. മുഖത്ത് പരിക്കേറ്റ മഞ്ജുഷിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഏതാനും നാളുകളായി വണ്ടമറ്റം മേഖലയില്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം വര്‍ദ്ധിച്ചു വരികയണ്. പ്രതിയായ ഷൈജുവിനായി പോലിസ് തിരച്ചില്‍ നടത്തിവരികയാണ്.
Next Story

RELATED STORIES

Share it