വാരണാസി: അനസ്തീസ്യാ മരുന്നിനു പകരം വിഷവാതകം
BY fousiya sidheek6 Oct 2017 3:57 AM GMT
fousiya sidheek6 Oct 2017 3:57 AM GMT
വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയോട് (ബിഎച്ച്യു) ചേര്‍ന്നുള്ള സുന്ദര്‍ലാല്‍ ആശുപത്രിയില്‍ 14 രോഗികള്‍ മരിച്ചത് അനസ്തീസ്യാ മരുന്നിനു പകരം വ്യാവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ചതിനെ തുടര്‍ന്നെന്ന് അന്വേഷണ റിപോര്‍ട്ട്. ഇക്കഴിഞ്ഞ ജൂണ്‍ ആറിനും എട്ടിനും ഇടയിലാണ് ആശുപത്രിയുടെ അനാസ്ഥ കാരണം 14 രോഗികള്‍ മരിച്ചത്. ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണമുണ്ടായ കൂട്ടക്കുരുതിയില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല.ആശുപത്രികളില്‍ ചികില്സയ്ക്കനുവദിച്ചിട്ടില്ലാത്ത വാതകമാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത്. അനസ്തീസ്യാ മരുന്നിനു പകരം ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് ആണ് ഡോക്ടര്‍മാര്‍ ഉപയോഗിച്ചതെന്ന് യുപി ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. അലഹബാദ് സ്വദേശി മെഹ്രാജ് അഹമ്മദ് ലങ്ക പോലിസില്‍ ജൂണ്‍ 14നു നല്കിയ പരാതിയെത്തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMT