വായ്പാ തട്ടിപ്പ്: മല്യക്കെതിരേ മൂന്നാം സമന്‍സ്

ന്യൂഡല്‍ഹി: ഐഡിബിഐ വായ്പാ തട്ടിപ്പ് കേസില്‍ ചോദ്യംചെയ്യലിനു ഹാജരാവാനാവശ്യപ്പെട്ട് മദ്യരാജാവ് വിജയ് മല്യയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മൂന്നാമത്തെ നോട്ടീസ് അയച്ചു. 900 കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത കേസില്‍ ഏപ്രില്‍ ഒമ്പതിനകം അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാവാനാണു നിര്‍ദേശം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുംബൈ മേഖലാ ഓഫിസില്‍ ഇന്നലെ ഹാജരാവാന്‍ മല്യക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മെയ് വരെ സാവകാശം തേടി മല്യ വ്യാഴാഴ്ച ഇഡിയെ സമീപിച്ചു. സാങ്കേതികവും നിയമപരവുമായ കാര്യങ്ങള്‍ പരിഗണിച്ച് ഹാജരാവാന്‍ സമയം നീട്ടിനല്‍കിയെന്നും ഇത് അവസാന സമന്‍സ് ആയിരിക്കുമെന്നും ഇഡി സൂചന നല്‍കി.
Next Story

RELATED STORIES

Share it