Flash News

വാട്‌സ്ആപ്‌ ചാറ്റിംഗിലൂടെ യുവതികളെ കെണിയില്‍ പെടുത്തി പണം തട്ടുന്ന യുവാവ് പിടിയില്‍

വാട്‌സ്ആപ്‌ ചാറ്റിംഗിലൂടെ യുവതികളെ കെണിയില്‍ പെടുത്തി പണം തട്ടുന്ന യുവാവ് പിടിയില്‍
X


വടകര: നാദാപുരത്ത് വാട്‌സ്ആപ്‌ ചാറ്റിംഗിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് കെണിയില്‍പെടുത്തി പണം തട്ടുന്ന യുവാവ് പിടിയില്‍.കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ ദേവാര്‍ഷോലൈ രണ്ടാം വാര്‍ഡ് സ്വദേശി അന്‍ഷാദ് (18) ആണ് നാദാപുരംപോലീസിന്റെ പിടിയിലായത്.

സംഭവത്തെ കുറിച്ച് പരാതി നല്കിയവരുടെ ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ: തന്റെ കൂട്ടുകാരിയെന്ന വ്യാജേന വാട്‌സ്ആപ്പില്‍ പ്രൊഫയില്‍ പിക്ച്ചര്‍ നല്കി കുമ്മംങ്കോട് സ്വദേശിയായ യുവതിയുമായി അന്‍ഷാദ് സൗഹൃദം സ്ഥാപിച്ചു. രണ്ടു പേരും പരസ്പരം ഫോട്ടോകള്‍ കൈമാറി. പിന്നീട്, അന്‍ഷാദ് യുവതിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് തന്റെ ഫോട്ടോയുമായി ചേര്‍ത്ത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പണം നല്‍കണമെന്നാശ്യപ്പെട്ട് വാട്‌സ്ആപ്‌ വഴിയുവതിക്ക് ബാങ്ക്എകൗണ്ട് നമ്പര്‍ നല്‍കുകയും ചെയ്തു. സംഭവമറിഞ്ഞ യുവതിയുടെ ഭര്‍ത്താവാണ് നാദാപുരം പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് എസ് ഐ .എന്‍ പ്രജീഷിന്റെ നിര്‍ദ്ദേശാനുസരണം യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ചൊവ്വാഴ്ച രാവിലെ പണം തരാമെന്ന വ്യാജേന അന്‍ഷാദിനെ കല്ലാച്ചിയില്‍ വിളിച്ചു വരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും പ്രത്യേക സോഫ്റ്റ്‌വെയില്‍ ഒളിപ്പിച്ച നൂറിലേറെ യുവതികളുടെ ഫോട്ടോകളും മൊബൈല്‍ ഫോണ്‍ നമ്പറുംകളും പോലീസ് പിടിച്ചെടുത്തു.നിരവധി യുവതികളെ അന്‍ഷാദ് ചതിയില്‍പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് പ്രാഥമികമായി പോലീസിന് ലഭിക്കുന്ന വിവരം . ഐ ടി ആക്റ്റ് പ്രകാരം ആള്‍മാറാട്ടം ,ഭീഷണി പെടുത്തല്‍, ചീറ്റിംഗ് ഉള്‍പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കുറ്റം ചുമത്തി കേസെടുക്കും.
Next Story

RELATED STORIES

Share it