kannur local

വാടിക്കല്‍ രാമകൃഷ്ണന്‍ വധം: ബിജെപി വീണ്ടും നിയമനടപടിക്ക്



തലശ്ശേരി: 28 വര്‍ഷം മുമ്പ് നടന്ന കൊലപാതകം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നിയമ നടപടിക്കൊരുങ്ങുന്നു. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലയെന്ന് പറയപ്പെടുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ വധം പുനരന്വേഷണം നടത്തുന്നതിന്റെ നിയമവശമാണ് ബിജെപി പരിശോധിക്കുന്നത്. 1969 ഏപ്രില്‍ 28നാണു ജനസംഘം പ്രവര്‍ത്തകനായിരുന്ന രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ പിതാവ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സിപിഎം ജാഥ വന്ന സമയത്താണു വാടിക്കല്‍ സ്‌കൂളിന് മുന്നില്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസില്‍ തെളിവില്ലെന്ന് കണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടതി കേസ് തീര്‍പ്പാക്കിയിരുന്നു. എന്നാല്‍ ഈയിടെ ദൃക്‌സാക്ഷിയെന്നു പറഞ്ഞ് ബാലകൃഷ്ണന്‍ എന്നൊരാള്‍ പിണറായി വിജയനു കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നും ജീവന്‍ ഭയന്നാണ് ഇതുവരെ ഇക്കാര്യം പരസ്യമായി പറയാതിരുന്നതെന്നും വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പുനരന്വേഷണ ആവശ്യമുയര്‍ന്നത്. വാടിക്കല്‍ രാമകൃഷ്ണന്റെ ഭാര്യ ലീലയും കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാമകൃഷ്ണനുമായുള്ള ലീലയുടെ വിവാഹം ക
Next Story

RELATED STORIES

Share it